ന്യൂഡൽഹി: ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 41 ആയി. ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും ശക്തമായി തുടരുന്നത്. മരങ്ങളും വൈദ്യുതിത്തൂണുകളും കാറ്റിൽ കടപുഴകി വീണാണ് അപകടങ്ങൾ ഉണ്ടായത്. റോഡ്, റെയിൽ, വ്യോമ ഗതാഗതം മിക്കയിടങ്ങളിലും തടസപ്പെട്ടു. ബംഗാളിൽ കുട്ടികളടക്കം 12 പേരും ഉത്തർപ്രദേശിൽ 18 പേരും ആന്ധ്രയിൽ ഒമ്പതും ഡൽഹിയിൽ രണ്ടു പേരുമാണ് മരിച്ചത്.
യുപി, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ പൊടിക്കാറ്റിൽ 134 പേർ മരിച്ചിരുന്നു. കാറ്റും മഴയും തുടരുമെന്നാണ് സൂചന. മരണനിരക്ക് ഉയരാനും സാധ്യതയുണ്ട്. തെക്കൻ സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിൽ ഇന്നലെ ഉച്ചവരെ ചൂട് അനുഭവപ്പെട്ട ശേഷം പൊടുന്നനെ കാലാവസ്ഥയിലുണ്ടായ വ്യതിയാനം ജനങ്ങളെ പരിഭ്രാന്തരാക്കി. നോയിഡയിൽ മെട്രോ സർവീസ് അരമണിക്കൂറിലധികം നിർത്തി വെച്ചു. വൈദ്യുതി ലൈനുകൾക്കും തകര മേൽക്കൂരകൾക്കും മരങ്ങൾക്കും താഴെ നിൽക്കരുതെന്നാണ് മുന്നറിയിപ്പ്. 50-70 കിലോമീറ്റർ വരെ വേഗത്തിൽ കൊടുങ്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
യുപി, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ പൊടിക്കാറ്റിൽ 134 പേർ മരിച്ചിരുന്നു. കാറ്റും മഴയും തുടരുമെന്നാണ് സൂചന. മരണനിരക്ക് ഉയരാനും സാധ്യതയുണ്ട്. തെക്കൻ സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിൽ ഇന്നലെ ഉച്ചവരെ ചൂട് അനുഭവപ്പെട്ട ശേഷം പൊടുന്നനെ കാലാവസ്ഥയിലുണ്ടായ വ്യതിയാനം ജനങ്ങളെ പരിഭ്രാന്തരാക്കി. നോയിഡയിൽ മെട്രോ സർവീസ് അരമണിക്കൂറിലധികം നിർത്തി വെച്ചു. വൈദ്യുതി ലൈനുകൾക്കും തകര മേൽക്കൂരകൾക്കും മരങ്ങൾക്കും താഴെ നിൽക്കരുതെന്നാണ് മുന്നറിയിപ്പ്. 50-70 കിലോമീറ്റർ വരെ വേഗത്തിൽ കൊടുങ്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.