ആപ്പ്ജില്ല

അതിര്‍ത്തിയില്‍ സേന പിന്മാറ്റം വേഗത്തില്‍ വേണം; അഞ്ച് ധാരണകളുമായി ഇന്ത്യ- ചൈന സംയുക്ത പ്രസ്താവന

മൂന്ന് മാസത്തിനിടയില്‍ ആദ്യമായാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

Samayam Malayalam 11 Sept 2020, 7:30 am
മോസ്‌കോ: അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കണമെന്ന് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ഒടുവില്‍ സംഘര്‍ഷത്തില്‍ അയവ് വരുത്തണമെന്ന സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും ഉന്നയിച്ചു.
Samayam Malayalam ഇന്ത്യ- ചൈന ചര്‍ച്ച


Also Read: ജോലിക്ക് വരേണ്ട, കാരണം കൊവിഡ് പരിശോധന നടത്തുന്നയാളുടെ ഭാര്യ; വാടക വീടിന്റെ ഫാനിന് അത്ര ബലമില്ലെന്ന് മുഖ്യമന്ത്രിയോട് യുവാവ്

മൂന്ന് മാസത്തിനിടയില്‍ ആദ്യമായാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് ക്വിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ച് കാര്യങ്ങളില്‍ ധാരണയായന്നെ് വ്യക്തമാക്കുന്നതാണ് സംയുക്ത പ്രസ്താവന.

ഇരു സേനകള്‍ക്കും ഇടയിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കണം, സേനകള്‍ക്കിടയില്‍ ഉചിതമായ അകലം നിലനിര്‍ത്തണം, സൈനിക തല ചര്‍ച്ചകള്‍ തുടരണം, എത്രയും പെട്ടെന്ന് സേന പിന്മാറ്റം നടത്തണം, സ്ഥിതി സങ്കീര്‍ണമാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നിങ്ങനെയാണ് മോസ്‌കോയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണയായത്.

Also Read: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; സ്വയം നിരീക്ഷണത്തില്‍ തുടര്‍ന്നേക്കും

അതേസമയം, അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മറികടന്നെന്ന വാദം തെറ്റാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്