ആപ്പ്ജില്ല

ഉംപുൻ രക്ഷാപ്രവർത്തനത്തിന് പോയ 50 എൻഡിആർഎഫ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ്-19

കൊല്‍ക്കത്ത։ പശ്ചിമബംഗാളില്‍ ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്ത 50 എന്‍ഡിആര്‍എഫ് അംഗങ്ങള്‍ക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഒഡീഷയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ അംഗങ്ങള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എക്കണോമിക് ടൈംസാണ് ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Samayam Malayalam 9 Jun 2020, 10:19 am
കൊല്‍ക്കത്ത։ പശ്ചിമബംഗാളില്‍ ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്ത 50 എന്‍ഡിആര്‍എഫ് അംഗങ്ങള്‍ക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഒഡീഷയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ അംഗങ്ങള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എക്കണോമിക് ടൈംസാണ് ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Samayam Malayalam 50 ndrf personnel returned from west bengal after amphan relief work tested covid positive
ഉംപുൻ രക്ഷാപ്രവർത്തനത്തിന് പോയ 50 എൻഡിആർഎഫ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ്-19



രോഗലക്ഷണങ്ങളില്ല

ഒഡീഷയില്‍ കഠക് ജില്ലയിലുള്ള മുംബൈ ബറ്റാലിയനില്‍ നിന്നുള്ള സേനാംഗങ്ങള്‍ക്കാണ് രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ചികിത്സയില്‍ പ്രവേശിച്ചിരിക്കുന്ന കൂടുതല്‍ ആളുകള്‍ക്കും രോഗലക്ഷണങ്ങളില്ല. നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് പോയ ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. അതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വൈറസ് ബാധകേസുകള്‍ കണ്ടെത്തിയത്.

സേനാംഗങ്ങള്‍ ക്വാറന്റൈനില്‍

കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയ 173 അംഗ എന്‍ഡിആര്‍എഫ് സംഘം കൊല്‍ക്കത്തയില്‍ നിന്നും തിരികെ എത്തിയത്. നിരവധി സേനാംഗങ്ങള്‍ക്ക് കൊവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് എല്ലാം സംഘാങ്ങളേയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതില്‍ എല്ലാവരുടേയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

ഉംപുൻ

1999ന് ശേഷം ബംഗാളിനെ പിടിച്ചുകുലുക്കിയ അതിതീവ്രസ്വഭാവത്തിലുള്ള കാറ്റായിരുന്നു ഉംപുൻ. മെയ് 20നാണ് പശ്ചിമബംഗാളില്‍ ഇത് വീശിയത്. അഞ്ച് ലക്ഷത്തിലധികം ആളുകളെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഒഡീഷയില്‍ ഒന്നര ലക്ഷത്തോളം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളിലും വലിയ നാശനഷ്ടമാണ് കാറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്