ആപ്പ്ജില്ല

5 ദിവസത്തിനിടെ യുപി ആശുപത്രിയില്‍ മരിച്ചത് 60 കുട്ടികള്‍

ഓക്സിജന്‍ വിതരണം നിലച്ചത് മരണ കാരണം

TNN 12 Aug 2017, 8:02 am
ഗോരഖ്‍പൂര്‍: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഉത്തര്‍പ്രദേശിലെ ഗോരഖ്‍പൂരിലുള്ള ബാബാ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 60 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അണുബാധയും ഓക്സിജന്‍ വിതരണം നിലച്ചതുമാണ് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള മരണങ്ങളിലേക്ക് നയിച്ചതെങ്കിലും ഓക്സിജന്‍ വിതരണത്തിലെ പ്രശ്‍നങ്ങളല്ല പ്രശ്‍നത്തിലേക്ക് നയിച്ചതെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
Samayam Malayalam 60 kids die in five days at gorakhpur hospital
5 ദിവസത്തിനിടെ യുപി ആശുപത്രിയില്‍ മരിച്ചത് 60 കുട്ടികള്‍


ഓഗസ്റ്റ് 7 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ യഥാക്രമം 9, 12, 9, 23, 7 എന്നിങ്ങനെയാണ് കുട്ടികള്‍ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം നിലച്ചതുമൂലം 30 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുപി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‍തിരുന്നു. കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് ഓക്സിജന്‍ വിതരണം കമ്പനിക്കാര്‍ നിര്‍ത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍, ഓക്സിജന്‍ ഇല്ലാത്തതിനാലല്ല മരണങ്ങള്‍ നടന്നതെന്ന് ഗോരഖ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗതേല പറഞ്ഞു. വിവിധ ആരോഗ്യ കാരണങ്ങളാലാണ് കുട്ടികള്‍ മരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് വിതരണക്കാര്‍ ഓക്സിജന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ആശുപത്രിയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

60 kids die in five days at Gorakhpur hospital

At least 60 children have died over five days at the state-run Baba Raghav Das Medical College hospital in Gorakhpur, prompting the Uttar Pradesh government to order a magisterial inquiry into the incident.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്