ന്യുഡല്‍ഹി: ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ച സംഭവത്തില്‍ ആശുപത്രി ബില്‍ 18 ലക്ഷം. ഹരിയാനയിലെ ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രി അധികൃതരാണ് ഇത്രയും ഭീമമായ ബില്‍ നല്‍കിയത്. 15 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന ശേഷമാണു പെൺകുട്ടി മരിച്ചത്.
ഡോപ്ഫ്ലോട്ട് എന്ന ട്വിറ്റർ ഉപയോക്താവാണ് ആശുപത്രിയുടെ നടപടി പുറത്തുകൊണ്ടുവന്നത്. കുറിപ്പ് ട്വിറ്ററിൽ വൈറലായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ വിഷയത്തിൽ ഇടപെട്ടു. തന്റെ സഹപാഠിയുടെ മകളാണു മരിച്ചതെന്നാണ് ട്വീറ്റില്‍ പറയുന്നത്. കുട്ടിയെ പരിചരിക്കാൻ ആശുപത്രി അധികൃതര്‍ 2700 കയ്യുറകൾ ഉപയോഗിച്ചതിന് ബില്ലില്‍ പണമീടാക്കിയതായും കുറിപ്പില്‍ പറയുന്നു.
കുട്ടി രക്ഷപ്പെടില്ലെന്നു ഡോക്ടർമാർക്ക് അറിയാമായിരുന്നെന്നു പിതാവ് ജയന്ത് സിങ് പറഞ്ഞു. ഐസിയുവിൽ കുറേ ദിവസം കുട്ടിയെ കിടത്തി. മസ്തിഷ്കത്തിലെ കോശങ്ങൾ നശിച്ചെന്നു ബോധ്യമായിട്ടും പരിശോധിക്കാൻ പോലും ഡോക്ടർമാർ തയാറായില്ല.കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലും ആശുപത്രി വിട്ടുതന്നില്ലെന്നും മരണ സർട്ടിഫിക്കറ്റും നൽകിയില്ലെന്നും പിതാവു കുറ്റപ്പെടുത്തി.
ഡോപ്ഫ്ലോട്ട് എന്ന ട്വിറ്റർ ഉപയോക്താവാണ് ആശുപത്രിയുടെ നടപടി പുറത്തുകൊണ്ടുവന്നത്. കുറിപ്പ് ട്വിറ്ററിൽ വൈറലായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ വിഷയത്തിൽ ഇടപെട്ടു. തന്റെ സഹപാഠിയുടെ മകളാണു മരിച്ചതെന്നാണ് ട്വീറ്റില്‍ പറയുന്നത്. കുട്ടിയെ പരിചരിക്കാൻ ആശുപത്രി അധികൃതര്‍ 2700 കയ്യുറകൾ ഉപയോഗിച്ചതിന് ബില്ലില്‍ പണമീടാക്കിയതായും കുറിപ്പില്‍ പറയുന്നു.
കുട്ടി രക്ഷപ്പെടില്ലെന്നു ഡോക്ടർമാർക്ക് അറിയാമായിരുന്നെന്നു പിതാവ് ജയന്ത് സിങ് പറഞ്ഞു. ഐസിയുവിൽ കുറേ ദിവസം കുട്ടിയെ കിടത്തി. മസ്തിഷ്കത്തിലെ കോശങ്ങൾ നശിച്ചെന്നു ബോധ്യമായിട്ടും പരിശോധിക്കാൻ പോലും ഡോക്ടർമാർ തയാറായില്ല.കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലും ആശുപത്രി വിട്ടുതന്നില്ലെന്നും മരണ സർട്ടിഫിക്കറ്റും നൽകിയില്ലെന്നും പിതാവു കുറ്റപ്പെടുത്തി.