മുംബൈ: മുംബൈയ്ക്കടുത്ത് വസായിയിൽ മലയാളി യുവാവ് സ്വന്തം അമ്മയെ അടിച്ചുകൊലപ്പെടുത്തി. ഇരുപത്തിനാലുകാരനായ യുവാവാണ് സ്വന്തം അമ്മയുടെ ഘാതകനായത്. ലതാ നായര്‍(64) ആണ് കൊല്ലപ്പെട്ടത്. ഇവർക്ക് നാല് മക്കളാണ്. മൂന്ന് പെണ്മക്കള് വിവാഹിതരാണ്. ഇളയ മകന് അമിത് നായര്‍ക്ക് ജോലിയൊന്നുമില്ലാതെ കഴിയുകയായിരുന്നു. ഇയാളാണ് അമ്മയെ അടിച്ചുകൊന്നത്. ഇയാള്‍ അമ്മയോടൊപ്പം വസായിലാണ് താമസിക്കുന്നത് . മദ്യപിച്ചെത്തി അമ്മയോട് കലഹിക്കുന്നത് ഇയാളുടെ ശീലമായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കൊല ചെയ്യപ്പെട്ട ദിവസം നടന്ന സംഭവം പോലീസ് പറയുന്നതിങ്ങനെയാണ്. അമിത് വെളുപ്പിന് ഒരു മണിക്കെത്തി ബെല്‍ നിർത്താതെ അടിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ലതാ നായര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പുറത്തു നിന്ന് ബഹളമുണ്ടാക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത് താമസിക്കുന്നവരുടെ ബുദ്ധിമുട്ടു ഒഴിവാക്കാനായി ലത വാതില്‍ തുറന്ന് കൊടുത്തു. അകത്തു കയറിയ അമിത് വാതില്‍ തുറക്കാന്‍ താമസിച്ചതിന് അമ്മയുമായി തര്‍ക്കമായി.
മദ്യലഹരിയിൽ പ്രകോപിതനായ ഇയാള്‍ ലതയുടെ തല ചുമരില്‍ ശക്തിയായി ഇടിച്ചു. ഇതോടെ തലയിൽ മാരകമായ ക്ഷതം ഉണ്ടായ ലതയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. പിന്നീട് ഏകദേശം 5.30 നാണ് അമിത് സഹോദരിമാരെ വിളിച്ചു മരണ വിവരം അറിയിക്കുന്നത്. അവരാണ് പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് അമിതിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. പ്രതിയെ ഇന്ന് വസായ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കൊല ചെയ്യപ്പെട്ട ദിവസം നടന്ന സംഭവം പോലീസ് പറയുന്നതിങ്ങനെയാണ്. അമിത് വെളുപ്പിന് ഒരു മണിക്കെത്തി ബെല്‍ നിർത്താതെ അടിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ലതാ നായര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പുറത്തു നിന്ന് ബഹളമുണ്ടാക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത് താമസിക്കുന്നവരുടെ ബുദ്ധിമുട്ടു ഒഴിവാക്കാനായി ലത വാതില്‍ തുറന്ന് കൊടുത്തു. അകത്തു കയറിയ അമിത് വാതില്‍ തുറക്കാന്‍ താമസിച്ചതിന് അമ്മയുമായി തര്‍ക്കമായി.
മദ്യലഹരിയിൽ പ്രകോപിതനായ ഇയാള്‍ ലതയുടെ തല ചുമരില്‍ ശക്തിയായി ഇടിച്ചു. ഇതോടെ തലയിൽ മാരകമായ ക്ഷതം ഉണ്ടായ ലതയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. പിന്നീട് ഏകദേശം 5.30 നാണ് അമിത് സഹോദരിമാരെ വിളിച്ചു മരണ വിവരം അറിയിക്കുന്നത്. അവരാണ് പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് അമിതിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. പ്രതിയെ ഇന്ന് വസായ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.