ന്യൂഡൽഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി. പുനെ വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് സംഭവം. അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. Also Read: തടങ്കൽ പാളയത്തിലേക്ക് ആദ്യം പോകുന്നയാൾ താനായിരിക്കുമെന്ന് രാജസസ്ഥാൻ മുഖ്യമന്ത്രി
പൂനെ വിമാനത്താവളത്തിൽ നിന്നും ശ്രീനഗറിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യ 321 വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് ജീപ്പ് എത്തിയത്. 120 നോട്ട് വേഗതയിലാണ് വിമാനം റൺവേയിലൂടെ സഞ്ചരിച്ചത്. ജീപ്പിൽ തട്ടാതിരിക്കാൻ പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്തിയതോടെ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു.
കേടുപാടുകൾ സംഭവിച്ചിട്ടും വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. പരിശോധനകൾക്കായി വിമാനം സർവീസിൽ നിന്ന് പിൻവലിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ (സിവിആർ) നീക്കംചെയ്യാൻ അധികൃതർ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി.
Also Read: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാർക്കും ക്ഷണം; വീണ്ടും താരമായി കെജ്രിവാൾ
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, ജീപ്പ് എങ്ങനെ റൺവേയിൽ എത്തിയെന്നും വാഹനം ഓടിച്ചിരുന്നത് ആരാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് ഡിജിസിഎയുടെ തീരുമാനം.
പൂനെ വിമാനത്താവളത്തിൽ നിന്നും ശ്രീനഗറിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യ 321 വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് ജീപ്പ് എത്തിയത്. 120 നോട്ട് വേഗതയിലാണ് വിമാനം റൺവേയിലൂടെ സഞ്ചരിച്ചത്. ജീപ്പിൽ തട്ടാതിരിക്കാൻ പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്തിയതോടെ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു.
കേടുപാടുകൾ സംഭവിച്ചിട്ടും വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. പരിശോധനകൾക്കായി വിമാനം സർവീസിൽ നിന്ന് പിൻവലിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ (സിവിആർ) നീക്കംചെയ്യാൻ അധികൃതർ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി.
Also Read: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാർക്കും ക്ഷണം; വീണ്ടും താരമായി കെജ്രിവാൾ
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, ജീപ്പ് എങ്ങനെ റൺവേയിൽ എത്തിയെന്നും വാഹനം ഓടിച്ചിരുന്നത് ആരാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് ഡിജിസിഎയുടെ തീരുമാനം.