ആപ്പ്ജില്ല

കൊവിഡ് ബാധയ്ക്ക് കാരണം നിസാമുദീന്‍ സമ്മേളനമെന്ന് ചായക്കടയില്‍ ഇരുന്ന് പറഞ്ഞയാളെ വെടിവച്ച് കൊന്നു

നൂറുകണക്കിന് ആളുകൾക്ക് വൈറസ് പകരുവാൻ നിസാമുദീൻ സമ്മേളനമാണ് കാരണം എന്നായിരുന്നു കൊല്ലപ്പെട്ടയാളുടെ പ്രസ്ഥാവന. എന്നാൽ ഇത് കേട്ട മറ്റൊരാൾ ഇയാളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു

Samayam Malayalam 5 Apr 2020, 5:12 pm
ലഖ്നൗ։ രാജ്യത്ത് കൊവിഡ രോഗ വ്യാപനത്തിന് കാരണംഡല്‍ഹി നിസ്സാമുദീന്‍ തബ്ലിഗ് ജമാഅത്ത് സമ്മേളനമാണെന്ന് ആരോപിച്ചയാളെ വെടിവച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലലാണ് സംഭവം.
Samayam Malayalam UP man shot dead
കൊവിഡ് ബാധയ്ക്ക് കാരണം നിസാമുദീന്‍ സമ്മേളനമെന്ന് ചായക്കടയില്‍ ഇരുന്ന് പറഞ്ഞയാളെ വെടിവച്ച് കൊന്നു


Also Read : LIVE: അയർലൻഡിൽ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

ഞായറാഴ് രാവിലെ 9.30 ന് കൊല്ലപ്പെട്ടയാള്‍ വീടിനടുത്തുള്ള ചായക്കടയില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. രാജ്യത്ത് നൂറുകണക്കിന് കൊറോണ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം നിസ്സാമുദ്ദീന്‍ സമ്മേളനമാണെന്ന് ഇയാള്‍ ചായക്കടയിലിരുന്ന് പറഞ്ഞു. അതുകേട്ട് മറ്റൊരാള്‍ ഇയാളുമായിി വാക്ക് തര്‍ക്കത്തില്‍ ഏർപ്പെടുകയായിരുന്നു. പിന്നാലെ കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഇയാളെ വെടിവയ്ക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് കൊലപാതകിയെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.

എല്ലാവരും സംയമനം പാലിക്കണമെന്നും ഈ സംഭവത്തില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും പ്രയാഗ് രാജ് എസ് എസ് പി അറിയിച്ചു. പ്രശ്നമുണ്ടാകാതിരിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

Also Read : നാണക്കേട്; കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍

നിലവില്‍ രാജ്യത്ത് മൂവായിരത്തിലധികം കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനൊപ്പം മരിച്ചവരുടെ എണ്ണം 77ല്‍ എത്തുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും മാത്രം 227 വാറസ് ബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലേഷ്യ, ഇന്തോനേഷ്യ അടക്കമുള്ള രാജ്യത്തു നിന്നും വന്നവര്‍ അടക്കമാണ് ഇത്രയധികം ആളുകള്‍. ഇതില്‍ ആയിരത്തില്‍ അധികം ആളുകള്‍ നിസാമുദ്ദീന്‍ മത സമ്മേളനതത്തില്‍ പങ്കെടുത്തവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്