ആപ്പ്ജില്ല

ഡൽഹി കലാപം അന്വേഷിക്കാൻ രണ്ട് സംഘങ്ങൾ; വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ ഇപ്പോൾ കേസെടുക്കില്ല

ക്രൈം ബ്രാഞ്ച് അഡീഷനൽ കമ്മിഷണർ ബികെ സിങാകും അന്വേഷണ സംഘത്തിൻ്റെ മേൽനോട്ടം വഹിക്കുക. എന്നാൽ എത്ര ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് വ്യക്തമല്ല.

Samayam Malayalam 27 Feb 2020, 7:34 pm
ന്യൂഡൽഹി: പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകൾ രണ്ട് പ്രത്യേക സംഘങ്ങൾ അന്വേഷിക്കും.
Samayam Malayalam New Project (17)
അന്വേഷണത്തിന് പ്രത്യേക സംഘം


Also Read: എന്തായിരുന്നു ആ പോലീസ് സന്ദേശങ്ങൾ?; പിന്നാലെ കലാപം - അറിയാം 5 കാര്യങ്ങൾ!

ഡിസിപിജോയ് ടിർകെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അഡീഷനൽ കമ്മിഷണർ ബികെ സിങാകും രണ്ട് അന്വേഷണ സംഘങ്ങളെയും ഏകോപിക്കുക.

സംഘർഷം നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും മരിച്ചവരുടെ എണ്ണം 34 അയി. 200ലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരുക്ക് നില ഗുരുതരമായതിനാൽ മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരിൽ സ്‌ത്രീകളും കുട്ടികളും ഉണ്ട്. 100 ലധികം പേർ വീടുകൾ ഉപേക്ഷിച്ചു പോയി.

Also Read: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണം: അമിത് ഷാ പരാജയം: രാഷ്ട്രപതിയോട് കോൺഗ്രസ്

കലാപത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്ന വിവാദ പ്രസ്‌താവന നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്‌ക്ക് എതിരെ ഇപ്പോൾ കേസെടുക്കില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. കേസുകൾ രജിസ്‌റ്റർ ചെയ്യുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് പോലീസ് നിലപാട്. കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ 13ലേക്ക് ഡൽഹി ഹൈക്കോടതി മാറ്റുകയും ചെയ്‌തു.

പോലീസ് സ്ഥലത്തുണ്ടെങ്കിലും വടക്കുകിഴക്കൻ ഡൽഹിയിൽ ജാഗ്രത തുടരുകയാണ്. പല മേഖലകളും ഒറ്റപ്പെട്ടു പോയ നിലയിലാണ്. റോഡുകൾ ഒഴിഞ്ഞു കിടക്കുന്നു. വ്യാപാരസ്ഥാപനങ്ങളും കടകളും അടച്ചിട്ട നിലയിലാണ്. ജനജീവിതം സാധാരണ നിലയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. വീടുകൾ ഉപേക്ഷിച്ച് പോയവർ തിരിച്ചെത്തിയാൽ മാത്രമേ നാശനഷ്‌ടങ്ങളുടെ നിരക്ക് വ്യക്തമാകൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്