ന്യൂഡൽഹി: ആധാറിനെതിരെ രൂക്ഷ വിമർശനവുമായി സാങ്കേതിക വിദഗ്ദൻ എഡ്വേഡ് സ്നോഡൻ. പൗരൻമാരുടെ വിവരങ്ങളിലേത്ത് സുഗമമായി കടന്നു കയറാനുള്ള പ്രവേശന കവാടമാണ് ആധാറെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രതികരണം.
വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് ക്രിമിനൽ നടപടിയാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ വിദേശ ഇൻറലിജൻസ് ഏജൻസിയായ 'റോ'യുടെ മുൻ തലവൻ കെ.സി.വർമ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും എന്തിനാണ് ആധാറിന് വേണ്ടി നിർബന്ധം പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് ക്രിമിനൽ നടപടിയാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ വിദേശ ഇൻറലിജൻസ് ഏജൻസിയായ 'റോ'യുടെ മുൻ തലവൻ കെ.സി.വർമ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും എന്തിനാണ് ആധാറിന് വേണ്ടി നിർബന്ധം പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.