ആപ്പ്ജില്ല

ഭാരത് ജോഡോ യാത്രക്കിടെ മരിച്ച എംപിയുടെ സീറ്റിൽ എഎപിക്ക് ജയം; ജലന്ധറിൽ കോൺഗ്രസിന് തിരിച്ചടി

ജലന്ധർ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചു. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് എഎപി സ്ഥാനാർഥി സുശീൽ കുമാർ റിങ്കു ആണ് പിടിച്ചെടുത്തത്. 58,691 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

Authored byദീപു ദിവാകരൻ | Samayam Malayalam 13 May 2023, 4:40 pm

ഹൈലൈറ്റ്:

  • ജലന്ധർ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എഎപിക്ക് ജയം.
  • എഎപി സ്ഥാനാർഥി സുശീൽ കുമാർ റിങ്കു ആണ് മണ്ഡലം പിടിച്ചത്.
  • കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റായിരുന്നു ജലന്ധർ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Jalandhar By Election Result
എഎപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.
ജലന്ധർ: പഞ്ചാബിലെ ജലന്ധർ ലോക്സഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) ക്ക് ജയം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് എഎപി പിടിച്ചെടുത്തു. എഎപി സ്ഥാനാർഥിയായ സുശീൽ കുമാർ റിങ്കു 58,691 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സീറ്റ് പിടിച്ചത്. ജലന്ധർ എംപിയായിരുന്ന സന്തോഖ് ചൗധരി കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടപ്പ് നടന്നത്.
കോൺഗ്രസിനും എഎപിക്കും പുറമേ ശിരോമണി അകാലി ദൾ- ബിഎസ്പി സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇതോടെ ചതുഷ്കോണ മത്സരത്തിനാണ് ജലന്ധ‍ർ വേദിയായത്. കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന സുശീൽ കുമാ‍ർ റിങ്കു ലോക്സഭാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എഎപിയിൽ ചേ‍‍ർന്നത്.


സുശീൽ കുമാ‍ർ റിങ്കു 3,02,279 വോട്ടു നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി കരംജിത്ത് കൗ‍ർ ചൗധരിക്ക് 2,43,588 വോട്ടുകളാണ് നേടാനായത്. അന്തരിച്ച കോൺഗ്രസ് എംപി സന്തോഖ് ചൗധരിയുടെ ഭാര്യയാണ് കരംജിത്ത് കൗ‍ർ ചൗധരി. ശിരോമണി അകാലി ദൾ- ബിഎസ്പി സ്ഥാനാർഥി 1,58,445 വോട്ടു നേടി മൂന്നാമതും ബിജെപി സ്ഥാനാ‍ർഥി ഇന്ദേർ ഇക്ബാൽ സിങ് 1,34,800 നാലാമതും എത്തി.



CPIM In Karnataka: ബാഗേപ്പള്ളി ചുവന്നില്ല; ജെഡിഎസ് പിന്തുണയുണ്ടായിട്ടും സിപിഎം മൂന്നാം സ്ഥാനത്ത്
ജലന്ധർ സീറ്റിലെ എഎപിയുടെ വിജയത്തിൽ പ്രവ‍ർത്തകരെ അഭിനന്ദിച്ചു എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ജലന്ധർ സീറ്റിലെ അഭൂതപൂർവമായ വിജയം പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന്റെ മികച്ച പ്രവർത്തനം കാരണമാണെന്ന് കെജ്രിവാൾ പറഞ്ഞു. ജനങ്ങൾ ഭഗവന്ത് മാൻ സർക്കാരിനു ഒപ്പമുണ്ടെന്നു തെളിയിക്കുന്നതാണ് വിജയം. തെരഞ്ഞെടുപ്പ് ഫലം ഉത്തരവാദിത്തവും ആത്മവിശ്വാസവും വർധിപ്പിച്ചു. പഞ്ചാബിനെ വികസിപ്പിക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

Jagadish Shettar:യെദ്യൂരപ്പയുടെ ശാപമോ? ഹുബ്ബള്ളിയിൽ അടിപതറി ജഗദീഷ് ഷെട്ടാർ; അത്തണിയിൽ ലക്ഷ്മൺ സാവദി മുന്നിൽ
Read Latest National News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്