ആപ്പ്ജില്ല

ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാസീറ്റുകളിലേയ്ക്ക് അഞ്ചുപേര്‍ പരിഗണനയിൽ

മുതിര്‍ന്ന നേതാക്കളായ കുമാര്‍ ബിശ്വാസും അശുതോഷും പട്ടികയിലില്ല

TNN 2 Jan 2018, 4:50 pm
ന്യൂഡൽഹി: ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്ക് ആംആദ്മി പാര്‍ട്ടിയുടെ പരിഗണനയിൽ അഞ്ചുപേര്‍. പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. മറ്റു രണ്ട് സീറ്റുകളിലേയ്ക്ക് റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലന്‍റ് മുൻ ചെയര്‍പേഴ്സണ്‍ മീര സന്യാൽ, കവി ഇമ്രാൻ പ്രതാപ്ഘടി, ബിസിനസ്സുകാരനായ സുശീൽ ഗുപ്ത, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എൻ ഡി ഗുപ്ത എന്നിവരെയാണ് പരിഗണിക്കുന്നത്.
Samayam Malayalam aam aadmi party considers five to rajyasabha seats
ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാസീറ്റുകളിലേയ്ക്ക് അഞ്ചുപേര്‍ പരിഗണനയിൽ


70 അംഗങ്ങളുള്ള ഡൽഹി നിയമസഭയിൽ 67 അംഗങ്ങളുമായി മൃഗീയ ഭൂരിപക്ഷമുള്ള ആംആദ്മി പാര്‍ട്ടിയുടെ എല്ലാ നോമിനികളും ജയിക്കുമെന്ന് ഉറപ്പാണ്. അവധിക്കാലം ചിലവഴിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍രിവാളു, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തിരിച്ചെത്തിയാല്‍ ഉടന്‍ ബുധനാഴ്ചത്തെ പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതിയിൽ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമതീരുമാനമാകും.

മുതിര്‍ന്ന നേതാക്കളായ കുമാര്‍ ബിശ്വാസിനെയും അശുതോഷിനെയും സീറ്റുകളിലേയ്ക്ക് പരിഗണിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഏറെ പാര്‍ട്ടി തലങ്ങളിൽ ഏറെ പ്രശസ്തരല്ലാത്ത സുശീൽ ഗുപ്തയെയും എൻ ഡി ഗുപ്തയെയുമാണ് പരിഗണിച്ചത്. ജനുവരി 16നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്