ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലഫ്റ്റനൻ്റ് ഗവർണർ അനിൽ ബൈജൽ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഈശ്വരസ്മണയിലാണ് കേജ്രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. അദ്ദേഹം വരാണസിയില്‍ സന്ദര്‍ശനത്തിലാണ്.
തുടർച്ചയായി മൂന്നാം തവണെയാണ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരെയും നേതാക്കളെയും ക്ഷണിക്കാതിരുന്ന ചടങ്ങിലേക്ക് ഡൽഹിയിലെ മുഴുവൻ ജനങ്ങളെയുമാണ് ആം ആദ്മി പാർട്ടി ക്ഷണിച്ചത്.
'നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ആം ആദ്മി പാർട്ടി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ചത്. വിവിധ മേഖലളിൽ നിന്നുള്ള അൻപതോളം പേർക്കാണ് ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണം ഉണ്ടായിരുന്നത്.
സാധാരണക്കാരുടെ സർക്കാർ എന്ന ലേബലുള്ള ആം ആദ്മി സമൂഹത്തിലെ സാധാരണക്കാരെ തെന്നെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. അധ്യാപകർ, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർഥികൾ, മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, ബസ് മാർഷൽമാർ, സിഗ്നേച്ചർ പാലത്തിൻ്റെ ശിൽപികൾ, ജോലിക്കിടെ ജീവൻ നഷ്ടമായ അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ, ബൈക്ക് ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവർക്കായിരുന്നു ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണം ലഭിച്ചത്.
ഈശ്വരസ്മണയിലാണ് കേജ്രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. അദ്ദേഹം വരാണസിയില്‍ സന്ദര്‍ശനത്തിലാണ്.
തുടർച്ചയായി മൂന്നാം തവണെയാണ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരെയും നേതാക്കളെയും ക്ഷണിക്കാതിരുന്ന ചടങ്ങിലേക്ക് ഡൽഹിയിലെ മുഴുവൻ ജനങ്ങളെയുമാണ് ആം ആദ്മി പാർട്ടി ക്ഷണിച്ചത്.
'നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ആം ആദ്മി പാർട്ടി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ചത്. വിവിധ മേഖലളിൽ നിന്നുള്ള അൻപതോളം പേർക്കാണ് ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണം ഉണ്ടായിരുന്നത്.
സാധാരണക്കാരുടെ സർക്കാർ എന്ന ലേബലുള്ള ആം ആദ്മി സമൂഹത്തിലെ സാധാരണക്കാരെ തെന്നെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. അധ്യാപകർ, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർഥികൾ, മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, ബസ് മാർഷൽമാർ, സിഗ്നേച്ചർ പാലത്തിൻ്റെ ശിൽപികൾ, ജോലിക്കിടെ ജീവൻ നഷ്ടമായ അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ, ബൈക്ക് ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവർക്കായിരുന്നു ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണം ലഭിച്ചത്.