ആപ്പ്ജില്ല

യുപിയെ നാലാക്കണം; പ്രക്ഷോഭത്തിന് ഒരുങ്ങി ആംആദ്മി പാർട്ടി

ഉത്തര്‍ പ്രദേശ് സംസ്ഥാനവിഭജനം വീണ്ടും ചൂടുപിടിക്കുന്നു

Samayam Malayalam 11 Sept 2018, 4:44 pm
ലക്നൗ: ഉത്തര്‍പ്രദേശ് സംസ്ഥാന വിഭജനം വീണ്ടും ചൂടുപിടിപ്പിച്ച് ആംആദ്മി പാര്‍ട്ടി. ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശ് സംസ്ഥാനത്തെ നാലായി വിഭജിക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്.
Samayam Malayalam arvind-kejriwal-generic-pti_650x400_41518506119


വിസ്തൃതിയിലും ജനസംഖ്യയിലും ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശിൽ ഒരു രാജ്യത്തിന് തുല്യമായ ജനസംഖ്യയുണ്ടെന്നും ഇത്രയും വലിയ സംസ്ഥാനം ഭരിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് പറഞ്ഞു. ജനങ്ങളുടെ ദീര്‍ഘനാളത്തെ ആഗ്രഹത്തിന് എഎപി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവധ്, ബണ്ടേൽഖണ്ഡ്, പൂര്‍വ്വാഞ്ചല്‍, പശ്ചിമ യു പി എന്നിങ്ങനെ സംസ്ഥാനത്തെ നാലായി വിഭജിക്കണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം. ഇത് എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച നയം പാര്‍ട്ടി ഉടൻ തീരുമാനിക്കുമെന്ന് പാര്‍ട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കൃത്യമായ ഭരണനിര്‍വഹണത്തിനും വികസനത്തിനും ചെറിയ സംസ്ഥാനങ്ങള്‍ അനിവാര്യമാണ്. മറ്റു കക്ഷികള്‍ എതിര്‍ത്താലും ചെറിയ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി ഇതിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2007ൽ മായാവതി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് സംസ്ഥാനവിഭജനം സംബന്ധിച്ച പ്രമേയം ആദ്യമായി അവതരിപ്പിക്കപ്പെട്ടെങ്കിലും സമാജ്‍‍വാദി പാര്‍ട്ടി അധികാരത്തിൽ എത്തിയപ്പോള്‍ വിഷയത്തില്‍ പിന്നോട്ട് പോകുകയായിരുന്നു. കോൺഗ്രസും ബിജെപിയും അന്ന് സംസ്ഥാന വിഭജനത്തെ പിന്തുണച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്