ന്യൂഡൽഹി: എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സംസ്ഥാന സർക്കാർ പൊതുപണം ദുരുപയോഗം ചെയ്‌തെന്നു സിഎജി റിപ്പോര്‍ട്ട്. നികുതിയായി പിരിഞ്ഞു കിട്ടിയതിൽ നിന്നും സ്വന്തം പാര്‍ട്ടി പ്രചരണം നടത്തുന്നതിനായി 33.4 കോടിയോളം രൂപ ഉപയോഗിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 85 ശതമാനവും മറ്റു സംസ്ഥാലങ്ങളിലാണ് ഉപയോഗിച്ചതെന്നും 55 പേജുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നു.
എഎപി അധികാരത്തിൽ കയറിയ ആദ്യ വര്‍ഷം തന്നെ ഇത്തരത്തിൽ പണം ദുരുപയോഗം ചെയ്തുവെന്നും പൊതുപണം ഉപയോഗിച്ച് നൽകിയ ടിവി പരസ്യത്തിൽ പാർട്ടിയുടെ ചിഹ്നം പ്രദർശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിച്ച പരസ്യങ്ങളിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ ഭരണനേട്ടങ്ങളാണ് വിശദീകരിച്ചത്. 526 കോടിയോളം പരസ്യത്തിനായി മാത്രം ചിലവാക്കിയെങ്കിലും ഇതിൽ 100 കോടിയുടെ വിശദാംശങ്ങൾ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആരോഗ്യകേന്ദ്രങ്ങൾ,പാലങ്ങൾ എന്നിവയുടെ നിർമാണത്തിനായി സർക്കാർ ചിലവാക്കി എന്ന് പറയുന്ന പണത്തിന്‍റെ കണക്കിൽ അവ്യക്തതയുണ്ടെന്നും 70 ലക്ഷത്തോളം രൂപ കേന്ദ്ര സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ മാത്രം ഉപയോഗിച്ചെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിപ്പോർട്ടിന്മേൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.എന്നാൽ തങ്ങൾക്കു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് എഎപി വ്യക്തമാക്കി.
എഎപി അധികാരത്തിൽ കയറിയ ആദ്യ വര്‍ഷം തന്നെ ഇത്തരത്തിൽ പണം ദുരുപയോഗം ചെയ്തുവെന്നും പൊതുപണം ഉപയോഗിച്ച് നൽകിയ ടിവി പരസ്യത്തിൽ പാർട്ടിയുടെ ചിഹ്നം പ്രദർശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിച്ച പരസ്യങ്ങളിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ ഭരണനേട്ടങ്ങളാണ് വിശദീകരിച്ചത്. 526 കോടിയോളം പരസ്യത്തിനായി മാത്രം ചിലവാക്കിയെങ്കിലും ഇതിൽ 100 കോടിയുടെ വിശദാംശങ്ങൾ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആരോഗ്യകേന്ദ്രങ്ങൾ,പാലങ്ങൾ എന്നിവയുടെ നിർമാണത്തിനായി സർക്കാർ ചിലവാക്കി എന്ന് പറയുന്ന പണത്തിന്‍റെ കണക്കിൽ അവ്യക്തതയുണ്ടെന്നും 70 ലക്ഷത്തോളം രൂപ കേന്ദ്ര സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ മാത്രം ഉപയോഗിച്ചെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിപ്പോർട്ടിന്മേൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.എന്നാൽ തങ്ങൾക്കു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് എഎപി വ്യക്തമാക്കി.