ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ചു നടന്ന ലക്ഷ്മീപൂജ നടത്തുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാൾ ചെലവാക്കിയത് ആറുകോടി രൂപ. വിവവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിലൂടെയാണ് വിവരം പുറത്തായത്. ഓരോ മിനിറ്റിലും 20 ലക്ഷം എന്ന നിരക്കിൽ ആറ് കോടി രൂപയാണ് കെജ്രിവാൾ ചെലവാക്കിയത്. ആക്ടിവിസ്റ്റ് സാകേത് ഗോഖ്ലെ സമർപ്പിച്ച അപേക്ഷയിലൂടെയാണ് വൻ ധൂർത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ലക്ഷ്മീപൂജ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്നാണ് ഡൽഹി സർക്കാരിന്റെ വിശദീകരണം. ഡൽഹി സർക്കാരിന്റെ ട്രാൻസ്പോർട്ട് കോർപ്പറേഷന് നൽകിയ വിവരാവകാശ അപേക്ഷയിലൂടെയാണ് കണക്കുകൾ പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ നവംബർ 14 നാണ് അരവിന്ദ് കെജ്രിവാൾ ലക്ഷമീപൂജ നടത്തിയത്. പരിപാടിയുടെ ലൈവ് ടെലകാസ്റ്റും ഉണ്ടായിരുന്നു. വായു മലീനീകരണം പരിഗണിച്ച് ആരും പടക്കം പൊട്ടിക്കരുതെന്നും ലക്ഷ്മീപൂജയിൽ പങ്കെടുക്കണമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനത്തിനിടെ ആരോഗ്യ പ്രവർത്തകർ ശമ്പളമില്ലാതെ ഡൽഹിയിൽ സമരം ചെയ്യുമ്പോഴാണ് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സർക്കാർ ധൂർത്ത് നടത്തുന്നതെന്ന് സാകേത് ഗോഖ്ലെ പറഞ്ഞു
.
ലക്ഷ്മീപൂജ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്നാണ് ഡൽഹി സർക്കാരിന്റെ വിശദീകരണം. ഡൽഹി സർക്കാരിന്റെ ട്രാൻസ്പോർട്ട് കോർപ്പറേഷന് നൽകിയ വിവരാവകാശ അപേക്ഷയിലൂടെയാണ് കണക്കുകൾ പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ നവംബർ 14 നാണ് അരവിന്ദ് കെജ്രിവാൾ ലക്ഷമീപൂജ നടത്തിയത്. പരിപാടിയുടെ ലൈവ് ടെലകാസ്റ്റും ഉണ്ടായിരുന്നു. വായു മലീനീകരണം പരിഗണിച്ച് ആരും പടക്കം പൊട്ടിക്കരുതെന്നും ലക്ഷ്മീപൂജയിൽ പങ്കെടുക്കണമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനത്തിനിടെ ആരോഗ്യ പ്രവർത്തകർ ശമ്പളമില്ലാതെ ഡൽഹിയിൽ സമരം ചെയ്യുമ്പോഴാണ് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സർക്കാർ ധൂർത്ത് നടത്തുന്നതെന്ന് സാകേത് ഗോഖ്ലെ പറഞ്ഞു
.