ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകര്‍ത്തത് കോൺഗ്രസ്ആണെന്ന ആരോപണവുമായി കേസിൽ കോടതി വെറുതെ വിട്ട പ്രതിയും ബിജെപി നേതാവുമായ വിനയ് കാട്യാര്‍. 1992 ഡിസംബര്‍ ആറിന് പ്രതീകാത്മക കര്‍സേവ നടത്താൻ മാത്രമായിരുന്നു തീരുമാനിച്ചിരുന്നതെന്നും പള്ളി പൊളിച്ചത് കോൺഗ്രസുകാരാണെന്നും വിനയ് കാട്യാര്‍ ആരോപിച്ചു. ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിനെ മറിച്ചിടാനുള്ള കോൺഗ്രസ് തന്ത്രമായിരുന്നു ബാബ്റി മസ്ജിദ് തകര്‍ത്തെന്നാണ് വിനയ് കാട്യാര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞത്.
"ബാബ്റി മസ്ജിദ് തകര്‍ത്തത് കോൺഗ്രസാണ്, ഞങ്ങള്‍ പ്രതികളുമായി. പള്ളി തകര്‍ത്തതിലൂടെ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ മറിച്ചിടാനായിരുന്നു കോൺഗ്രസ് ഗൂഢാലോചന. കെട്ടിടം പൊളിക്കണമെന്ന് ഞങ്ങള്‍ക്ക് ഒരുദ്ദേശവും ഉണ്ടായിരുന്നില്ല. കോൺഗ്രസാണ് കെട്ടിടം തകര്‍ത്തത്." വിനയ് കാട്യാര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.
Also Read: കോടികളുടെ ഭൂസ്വത്തിന് ഉടമ; ശ്രീകുമാറിനെ തകര്‍ത്തത് ഉപകരാറുകാരന്റെ ചതി; 3 കോടിയില്‍ തുടങ്ങിയ തിരിച്ചടി
"(മുൻ ഉപപ്രധാനമന്ത്രി) അദ്വാനിജി അന്ന് രാത്രി അയോധ്യയിൽ എത്തിയിരുന്നു. ജാനകി മഹലിലായിരുന്നു താമസം. അദ്ദേഹം എന്റെ നേതാവായതു കൊണ്ട് വീട്ടിൽ അത്താഴവിരുന്നിനായി ഞാൻ ക്ഷണിച്ചു. അടുത്ത ദിവസം പ്രതീകാത്മക കര്‍സേവ നടത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. ബാബ്റി മസ്ജിദിനു സമീപത്തേയ്ക്ക് ഒരു കര്‍സേവകനെ പോലും കയറ്റില്ലെന്ന് തീരുമാനിച്ചു." ബജ്റംഗ്ദള്‍ സ്ഥാപക നേതാവായ വിനയ് കാട്യാര്‍ പറഞ്ഞു. യുപിയിലെ ബിജെപി സര്‍ക്കാരിനെ മറിച്ചിടാനുള്ള കോൺഗ്രസ് തന്ത്രമായിരുന്നു ബാബ്റി മസ്ജിദ് സംഭവമെന്ന് വിനയ് കാട്യാര്‍ പറഞ്ഞു. "ഭാവിയിൽ ഒരു പള്ളിയിൽ പോലും തൊടില്ല, സമാധാനം നിലനിൽക്കട്ടെ." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'യോഗിയ്ക്ക് തുടരാൻ ധാര്‍മികമായി അവകാശമില്ല'; ഹാത്രസ് യുവതിയുടെ വീട് സന്ദര്‍ശിക്കാൻ രാഹുലും പ്രിയങ്കയും
ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിനു മുൻപുള്ള ദിവസം എൽ കെ അദ്വാനിയും ആര്‍എസ്എസ് നേതാക്കളും അന്ന് എംപിയായിരുന്ന തന്റെ വീട്ടിൽ വന്നിരുന്നതായി വിനയ് കാട്യാര്‍ ചൂണ്ടിക്കാട്ടി. മസ്ജിദ് പൊളിച്ചതിനു പിന്നിലുള്ള ഗൂഢാലോചനയായി സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടിയ സംഭവം ഇതായിരുന്നു. എന്നാൽ ഇത് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി വിനയ് കാട്യാര്‍ രംഗത്തെത്തിയത്. "പള്ളി പൊളിക്കാനുള്ള ഒരു ചര്‍ച്ചയും 1992 ഡിസംബര്‍ 5ന് എന്റെ വീട്ടിൽ നടന്നില്ല. പ്രതീകാത്മക കര്‍സേവ മാത്രമാണ് പദ്ധതിയിട്ടത്." അദ്ദേഹം പറഞ്ഞു.
കര്‍സേവകര്‍ വളരെ അച്ചടക്കത്തിലായിരുന്നുവെന്നും ഇതിനുള്ളിൽ ക്രിമിനലുകള്‍ തുഴഞ്ഞുകയറുകയായിരുന്നുവെന്നും വിനയ് കാട്യാര്‍ ആരോപിച്ചു. സരയൂ നദിയിൽ നിന്ന് പ്രതീകാത്മകമായി മണൽ എടുത്തുകൊണ്ടുവരാൻ മാത്രമായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും പെട്ടെന്ന് കര്‍സേവകര്‍ നിയന്ത്രണാതീതരായത് എങ്ങനെയെന്ന് അറിയില്ലെന്നും വിനയ് കാട്യാര്‍ അവകാശപ്പെട്ടു.
"ബാബ്റി മസ്ജിദ് തകര്‍ത്തത് കോൺഗ്രസാണ്, ഞങ്ങള്‍ പ്രതികളുമായി. പള്ളി തകര്‍ത്തതിലൂടെ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ മറിച്ചിടാനായിരുന്നു കോൺഗ്രസ് ഗൂഢാലോചന. കെട്ടിടം പൊളിക്കണമെന്ന് ഞങ്ങള്‍ക്ക് ഒരുദ്ദേശവും ഉണ്ടായിരുന്നില്ല. കോൺഗ്രസാണ് കെട്ടിടം തകര്‍ത്തത്." വിനയ് കാട്യാര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.
Also Read: കോടികളുടെ ഭൂസ്വത്തിന് ഉടമ; ശ്രീകുമാറിനെ തകര്‍ത്തത് ഉപകരാറുകാരന്റെ ചതി; 3 കോടിയില്‍ തുടങ്ങിയ തിരിച്ചടി
"(മുൻ ഉപപ്രധാനമന്ത്രി) അദ്വാനിജി അന്ന് രാത്രി അയോധ്യയിൽ എത്തിയിരുന്നു. ജാനകി മഹലിലായിരുന്നു താമസം. അദ്ദേഹം എന്റെ നേതാവായതു കൊണ്ട് വീട്ടിൽ അത്താഴവിരുന്നിനായി ഞാൻ ക്ഷണിച്ചു. അടുത്ത ദിവസം പ്രതീകാത്മക കര്‍സേവ നടത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. ബാബ്റി മസ്ജിദിനു സമീപത്തേയ്ക്ക് ഒരു കര്‍സേവകനെ പോലും കയറ്റില്ലെന്ന് തീരുമാനിച്ചു." ബജ്റംഗ്ദള്‍ സ്ഥാപക നേതാവായ വിനയ് കാട്യാര്‍ പറഞ്ഞു. യുപിയിലെ ബിജെപി സര്‍ക്കാരിനെ മറിച്ചിടാനുള്ള കോൺഗ്രസ് തന്ത്രമായിരുന്നു ബാബ്റി മസ്ജിദ് സംഭവമെന്ന് വിനയ് കാട്യാര്‍ പറഞ്ഞു. "ഭാവിയിൽ ഒരു പള്ളിയിൽ പോലും തൊടില്ല, സമാധാനം നിലനിൽക്കട്ടെ." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'യോഗിയ്ക്ക് തുടരാൻ ധാര്‍മികമായി അവകാശമില്ല'; ഹാത്രസ് യുവതിയുടെ വീട് സന്ദര്‍ശിക്കാൻ രാഹുലും പ്രിയങ്കയും
ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിനു മുൻപുള്ള ദിവസം എൽ കെ അദ്വാനിയും ആര്‍എസ്എസ് നേതാക്കളും അന്ന് എംപിയായിരുന്ന തന്റെ വീട്ടിൽ വന്നിരുന്നതായി വിനയ് കാട്യാര്‍ ചൂണ്ടിക്കാട്ടി. മസ്ജിദ് പൊളിച്ചതിനു പിന്നിലുള്ള ഗൂഢാലോചനയായി സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടിയ സംഭവം ഇതായിരുന്നു. എന്നാൽ ഇത് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി വിനയ് കാട്യാര്‍ രംഗത്തെത്തിയത്. "പള്ളി പൊളിക്കാനുള്ള ഒരു ചര്‍ച്ചയും 1992 ഡിസംബര്‍ 5ന് എന്റെ വീട്ടിൽ നടന്നില്ല. പ്രതീകാത്മക കര്‍സേവ മാത്രമാണ് പദ്ധതിയിട്ടത്." അദ്ദേഹം പറഞ്ഞു.
കര്‍സേവകര്‍ വളരെ അച്ചടക്കത്തിലായിരുന്നുവെന്നും ഇതിനുള്ളിൽ ക്രിമിനലുകള്‍ തുഴഞ്ഞുകയറുകയായിരുന്നുവെന്നും വിനയ് കാട്യാര്‍ ആരോപിച്ചു. സരയൂ നദിയിൽ നിന്ന് പ്രതീകാത്മകമായി മണൽ എടുത്തുകൊണ്ടുവരാൻ മാത്രമായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും പെട്ടെന്ന് കര്‍സേവകര്‍ നിയന്ത്രണാതീതരായത് എങ്ങനെയെന്ന് അറിയില്ലെന്നും വിനയ് കാട്യാര്‍ അവകാശപ്പെട്ടു.