ബെംഗലൂരു: സ്വഭാവദൂഷ്യത്തിന്റെ പേരിൽ കർണാടക സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ കേന്ദ്ര നേതൃത്വം കടുത്ത നടപടി സ്വീകരിച്ചു. കർണാടക സിപിഎമ്മിലെ കരുത്തനായ നേതാവാണ് ശ്രീരാമ റെഡ്ഢി. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ശ്രീരാമ റെഡ്ഢിയെ നീക്കിയത് കൂടാതെ കീഴ്ഘടകമായ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം കൂടിയായിരുന്നു ശ്രീരാമ റെഡ്ഢി. സംസ്ഥാന സമിതിയംഗം ബസവരാജിന് സംസ്ഥാന സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകി. ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ നടപടി സ്വീകരിച്ച കേന്ദ്ര കമ്മിറ്റി തന്നെയാണ് ശ്രീരാമ റെഡ്ഢിക്കെതിരെയും നടപടി സ്വീകരിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ ബേബി എന്നിവർ ചേർന്നാണ് സംസ്ഥാന സമിതി യോഗത്തിൽ ശ്രീരാമ റെഡ്ഢിക്കെതിരായ അച്ചടക്ക നടപടി വിശദീകരിച്ചത്.
ചിക്കബല്ലാപുരിയിലെ ബാഗേപള്ളിയിൽ നിന്ന് രണ്ടു പ്രാവശ്യം എംഎൽഎയായി ശ്രീരാമ റെഡ്ഢി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ധാർമികതയില്ലാത്ത പെരുമാറ്റം, സ്വഭാവദൂഷ്യം, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങളാണ് ശ്രീരാമ റെഡ്ഢിക്കെതിരെ ഉയർന്നത്. കഴിഞ്ഞ വർഷം മലയാളിയായ വി.ജെ.കെ നായർ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ശ്രീരാമ റെഡ്ഢി സിപിഎം കർണാടക സെക്രട്ടറിയായി ചുമതലയേറ്റത്.
ചിക്കബല്ലാപുരിയിലെ ബാഗേപള്ളിയിൽ നിന്ന് രണ്ടു പ്രാവശ്യം എംഎൽഎയായി ശ്രീരാമ റെഡ്ഢി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ധാർമികതയില്ലാത്ത പെരുമാറ്റം, സ്വഭാവദൂഷ്യം, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങളാണ് ശ്രീരാമ റെഡ്ഢിക്കെതിരെ ഉയർന്നത്. കഴിഞ്ഞ വർഷം മലയാളിയായ വി.ജെ.കെ നായർ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ശ്രീരാമ റെഡ്ഢി സിപിഎം കർണാടക സെക്രട്ടറിയായി ചുമതലയേറ്റത്.