ആപ്പ്ജില്ല

'രാഷ്ട്രീയത്തിലേക്കിറങ്ങാൻ മൂന്ന് കോടി രൂപ വാങ്ങി'; ഷെഹ്ലാ റാഷിദിനെതിരെ ആരോപണം

ഷെഹ്ലയും കുടുംബവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിതാവ് ആരോപിക്കുന്നു.

Samayam Malayalam 1 Dec 2020, 8:56 pm
ജമ്മു കാശ്മീർ: ആക്ടിവിസ്റ്റും ജെഎൻയു ഗവേഷക വിദ്യാർത്ഥിയുമായ ഷെഹ്ലാ റാഷിദിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്. കാശ്മീരിലെ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ ഷെഹ്ല വൻതുക വാങ്ങിയെന്നാണ് ആരോപണം. മകൾ നടത്തുന്ന എൻജിഒകളെപ്പറ്റി അന്വേഷണം നടത്തണമെന്നും പിതാവ് അബ്ദുൾ റാഷിദ് ഷോറ ആവശ്യപ്പെട്ടു. മകളുടെയും ഭാര്യയുടേയും അക്കൗണ്ടുകൾ പരിശോധിക്കണമെന്നും അബ്ദുൾ റാഷിദ് ആവശ്യപ്പെട്ടു.
Samayam Malayalam SHEHLA RASHID
ഷെഹ്ല റാഷിദ് |NBT



ഷെഹ്ലയും മകളുടെ സുരക്ഷാ ഗാർഡും ഭാര്യയും ഷെഹ്ലയുടെ സഹോദരിയും ചേർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അബ്ദുൾ റാഷിദ് ആരോപിച്ചു. മൂന്ന് കോടി രൂപയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഷെഹ്ല വാങ്ങിയത്. മുൻ എംഎൽഎ റാഷിദും സഹൂർ വത്താലി എന്ന ബിസിനസുകാരനുമാണ് മകൾക്ക് പണം നൽകിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയതിന് എൻഐഎ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഇവരെന്നും ഡിജിപിക്ക് നൽകിയ കത്തിൽ അബ്ദുൾ റാഷിദ് ആരോപിച്ചു.

അതേസമയം, ഗാ‍ര്‍ഹിക പീഡനത്തിന്റെ പേരിൽ ശ്രീനഗറിലെ വീട്ടിൽ പ്രവേശിക്കരുത് എന്ന കോടതി വിധിയുടെ പേരിലാണ് പിതാവ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്ന് ഷെഹ്ല പറഞ്ഞു. വെറുപ്പുളവാക്കുന്നതും അടിസ്ഥാന രഹിതവുമാണ് ആരോപണങ്ങൾ. അമ്മ ഗാ‍ര്‍ഹിക പീ‍ഡനം ഏറെക്കാലം സഹിച്ചു. ശാരീരിക മാനസിക പീഡനങ്ങളിലൂടെ കടന്നുപോയി. കോടതി വിധി വന്നതിനു ശേഷം തന്നെയും കുടുംബത്തെയും അപമാനിക്കാൻ അബ്ദുൾ റാഷിദ് ശ്രമിക്കുകയാണെന്നും ഷെഹ്ല ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്