ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസൻ. മക്കൾ നീതി മയ്യം സ്ഥാനാര്‍ത്ഥികളുടെ വിജയിത്തിനായി പ്രവര്‍ത്തിക്കാനാണ് താൽപര്യമെന്നും കമൽഹാസൻ പറഞ്ഞു. ചെന്നൈയിൽ പാർട്ടി പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കമലഹാസൻ. 'പാര്‍ട്ടിക്കായി ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്. എല്ലാ സ്ഥാനാര്‍ത്ഥികളും എൻ്റെ മുഖങ്ങളാണ്. തേര് തെളിക്കാനാണ് ആഗ്രഹം' അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ 18 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് കമലഹാസൻ കൂട്ടിച്ചേർത്തു.
വൻ വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മക്കൾ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം തൊഴിൽ അവസരങ്ങള്‍, സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം, സ്ത്രീകള്‍ക്ക് തുല്യമായ വരുമാനം, കര്‍ഷകര്‍ക്ക് വൻ ആനുകൂല്യങ്ങള്‍, തുടങ്ങിയവയാണ് പട്ടികയിലെ പ്രധാന വാഗ്ദാനങ്ങൾ.
ഈ ആഴ്ച മക്കൾ നീതി മയ്യം 21 സീറ്റിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. എന്നാൽ അന്ന് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കമൽഹാസൻ മറുപടി നൽകിയിരുന്നു. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ മക്കൾ നീതി മയ്യം ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. കോൺഗ്രസ്-ഡിഎംകെ സഖ്യവുമായി കമൽഹാസൻ സഹകരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
വൻ വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മക്കൾ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം തൊഴിൽ അവസരങ്ങള്‍, സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം, സ്ത്രീകള്‍ക്ക് തുല്യമായ വരുമാനം, കര്‍ഷകര്‍ക്ക് വൻ ആനുകൂല്യങ്ങള്‍, തുടങ്ങിയവയാണ് പട്ടികയിലെ പ്രധാന വാഗ്ദാനങ്ങൾ.
ഈ ആഴ്ച മക്കൾ നീതി മയ്യം 21 സീറ്റിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. എന്നാൽ അന്ന് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കമൽഹാസൻ മറുപടി നൽകിയിരുന്നു. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ മക്കൾ നീതി മയ്യം ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. കോൺഗ്രസ്-ഡിഎംകെ സഖ്യവുമായി കമൽഹാസൻ സഹകരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.