ന്യൂഡൽഹി: മൊബൈൽ ഫോൺ നമ്പർ, ബാങ്ക് അകൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി സുപ്രീം കോടതി. ഭരണഘടന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പാൻകാർഡ്, ക്രഡിറ്റ് കാർഡ്, ബാങ്ക് അകൗണ്ട് ഇൻഷുറൻസ് തുടങ്ങി എല്ലാ സേവനങ്ങളുമായും ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിയതായാണ് സുപ്രീം കോടതി ഉത്തരവ്.
ആധാർ ബന്ധിപ്പിക്കുന്നതിന് ഇടക്കാല സ്റ്റേ വേണമെന്ന ഹർജി കോടതി അംഗീകരിച്ചില്ല. എന്നാൽ, സേവനങ്ങൾ ബന്ധിപ്പിക്കാനുള്ള പരിധി മാർച്ച് 31 ആക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കോടതി അംഗീകരിച്ചു. പുതിയതായി ബാങ്ക് അകൗണ്ട് തുറക്കുമ്പോൾ ആധാർ ഉള്ള ആളാണെങ്കിൽ അത് ബന്ധിപ്പിക്കണം. ആധാർ ഇല്ലായെങ്കിൽ അപേക്ഷ നൽകിയ ശേഷമുള്ള എന്‍റോള്‍മെന്‍റ് വിവരങ്ങൾ നൽകണം. രാജ്യത്ത് വ്യാജ അകൗണ്ടുകൾ തുറക്കുന്നത് തടയാനാണ് നടപടി.
ആധാർ ബന്ധിപ്പിക്കുന്നതിന് ഇടക്കാല സ്റ്റേ വേണമെന്ന ഹർജി കോടതി അംഗീകരിച്ചില്ല. എന്നാൽ, സേവനങ്ങൾ ബന്ധിപ്പിക്കാനുള്ള പരിധി മാർച്ച് 31 ആക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കോടതി അംഗീകരിച്ചു. പുതിയതായി ബാങ്ക് അകൗണ്ട് തുറക്കുമ്പോൾ ആധാർ ഉള്ള ആളാണെങ്കിൽ അത് ബന്ധിപ്പിക്കണം. ആധാർ ഇല്ലായെങ്കിൽ അപേക്ഷ നൽകിയ ശേഷമുള്ള എന്‍റോള്‍മെന്‍റ് വിവരങ്ങൾ നൽകണം. രാജ്യത്ത് വ്യാജ അകൗണ്ടുകൾ തുറക്കുന്നത് തടയാനാണ് നടപടി.