ജമ്മുകാശ്മീർ: പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ചവേറാക്രമണം നടത്തിയത് ആദിൽ അഹമ്മദ്.ആദിൽ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യകത്മാക്കി. ആക്രമണത്തിനായി ആദിൽ ഉപയോഗിച്ചത് 350 കിലോയോളം സ്ഫോടക വസ്തുക്കളെന്ന് റിപ്പോർട്ട്. കശ്മീരിലെ കാകപോറ സ്വദേശിയായ ആദിൽ അഹമ്മദ് തക്രൻവാല എന്നറിയപ്പെടുന്ന ഭീകരൻ കഴിഞ്ഞ വർഷമാണ് സംഘടനയിൽ ചേർന്നത്. 350 കിലോയോളം സ്ഫോടക വസ്തു നിറച്ച സ്കോർപ്പിയോ വാഹനം സിആർപിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആദിൽ അഹമ്മദ് റൈഫിൾ പിടിച്ച് ജെയ്ഷെ മുഹമ്മഡിന്റെ പോസ്റ്ററിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 2001 ന് ശേഷം കശ്മീരിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തിന്റെ വ്യാപ്തി കണക്കാക്കിയുള്ള സൈന്യത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണിത്.
അതേസമയം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. ധീരരായ സെനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യമൊന്നടങ്കം രക്തസാക്ഷികളായ സൈനീകരുടെ കുടുംബത്തോടൊപ്പം തോളോടു തോള് ചേര്‍ന്ന് നില്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ റെ തീരുമാനം.
ഭീകരര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നാളെ ജമ്മു കശ്മീരിലെത്തും. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമന്ത്രി കാഴ്ചക്കാരിന്റെ റോളിൽ നിൽക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദി സര്‍ക്കാരിന്റെ കീഴിൽ രാജ്യസുരക്ഷ അപകടത്തിലാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ആക്രമണത്തില്‍ മരണപ്പെട്ട സൈനീകരുടെ എണ്ണം 36 ആയി. ജമ്മു - ശ്രീനഗര്‍ ഹൈവേയിലുണ്ടായ ചാവേറാക്രമണത്തിൽ 30 സൈനികര്‍ കൊല്ലപ്പെട്ടതായും 44 സൈനികര്‍ക്ക് പരിക്കേറ്റതായുമാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തു വെച്ചു തന്നെ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
2500ഓളം സൈനികരുമായി പോയ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. ധീരരായ സെനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യമൊന്നടങ്കം രക്തസാക്ഷികളായ സൈനീകരുടെ കുടുംബത്തോടൊപ്പം തോളോടു തോള് ചേര്‍ന്ന് നില്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ റെ തീരുമാനം.
ഭീകരര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നാളെ ജമ്മു കശ്മീരിലെത്തും. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമന്ത്രി കാഴ്ചക്കാരിന്റെ റോളിൽ നിൽക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദി സര്‍ക്കാരിന്റെ കീഴിൽ രാജ്യസുരക്ഷ അപകടത്തിലാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ആക്രമണത്തില്‍ മരണപ്പെട്ട സൈനീകരുടെ എണ്ണം 36 ആയി. ജമ്മു - ശ്രീനഗര്‍ ഹൈവേയിലുണ്ടായ ചാവേറാക്രമണത്തിൽ 30 സൈനികര്‍ കൊല്ലപ്പെട്ടതായും 44 സൈനികര്‍ക്ക് പരിക്കേറ്റതായുമാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തു വെച്ചു തന്നെ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
2500ഓളം സൈനികരുമായി പോയ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.