ന്യൂഡല്‍ഹി: ഉറി, പുല്‍വാമ ഭീകരാക്രമണങ്ങളില്‍ നടന്ന വീഴ്‍ച്ചകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇരു സംഭവങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജി. അഭിഭാഷന്‍ വിനീത് ദണ്ഡയാണ് ഹര്‍ജി നല്‍കിയത്. ഇതിന് പുറമെ ഇന്ത്യന്‍ സൈനികര്‍ക്ക് എതിരെ കശ്‍മീരിലെ പ്രദേശവാസികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് എതിരെ കര്‍ശന ശിക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏത് തരത്തിലുള്ള അതിക്രമങ്ങളും ഇതിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഹര്‍ജിയില്‍ ദണ്ഡ ആവശ്യപ്പെടുന്നത്.
പുല്‍വാമയില്‍ ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണം കശ്‍മീര്‍ ചരിത്രത്തില്‍ തന്നെ സൈനികര്‍ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണം ആയിരുന്നു. കണക്കുകള്‍ അനുസരിച്ച് 40 ഇന്ത്യന്‍ പാരമിലിട്ടറി ഉദ്യോഗസ്ഥരാണ് ജെയ്‍ഷ്‍ മൊഹമ്മദ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇതിന് മുന്‍പ് കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖയോടു ചേർന്നുകിടക്കുന്ന ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തും ചാവേര്‍ ആക്രമണമുണ്ടായിരുന്നു. അന്ന് 17 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണവും പാകിസ്ഥാന്‍ അനുകൂല ഭീകര സംഘടന ജെയ്‍ഷ്‍ ആണ് നടത്തിയത്.
പുല്‍വാമയില്‍ ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണം കശ്‍മീര്‍ ചരിത്രത്തില്‍ തന്നെ സൈനികര്‍ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണം ആയിരുന്നു. കണക്കുകള്‍ അനുസരിച്ച് 40 ഇന്ത്യന്‍ പാരമിലിട്ടറി ഉദ്യോഗസ്ഥരാണ് ജെയ്‍ഷ്‍ മൊഹമ്മദ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇതിന് മുന്‍പ് കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖയോടു ചേർന്നുകിടക്കുന്ന ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തും ചാവേര്‍ ആക്രമണമുണ്ടായിരുന്നു. അന്ന് 17 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണവും പാകിസ്ഥാന്‍ അനുകൂല ഭീകര സംഘടന ജെയ്‍ഷ്‍ ആണ് നടത്തിയത്.