ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ചീറ്റപ്പുലികള്‍ എത്തും. മോദിയുടെ 72ാം ജന്മദിനമായ ഈ മാസം 17 ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റകളാണ് ഇന്ത്യയിലെത്തുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. Also Read: ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; ഇതുവരെ കൈപ്പറ്റിയത് 82 ലക്ഷത്തോളം പേര്‍
'സെപ്തംബര്‍ 17 ന് പ്രധാനമന്ത്രിയുടെ ജന്മദിനമാണ്. അദ്ദേഹം മധ്യപ്രദേശില്‍ ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അന്നേ ദിവസം ചീറ്റപ്പുലികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ അവയുടെ വരവ് അടയാളപ്പെടുത്തുന്നതിനായി അന്ന് കുനോ പാല്‍പൂരില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കും', സംസ്ഥാന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചൗഹാന്‍ പറഞ്ഞു.
ശിവരാജ് സിംഗ് ചൗഹാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ലഭ്യമാണ്. നമീബിയയില്‍ നിന്ന് കൊണ്ടുവന്നതും നിലവില്‍ വൈദ്യപരിശോധനയ്ക്കായി ദക്ഷിണാഫ്രിക്കയില്‍ ക്വാറന്റൈനിലുള്ളതുമായ എട്ട് മൃഗങ്ങള്‍ ഈ മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: സഹോദരിയേയും അയൽവാസിയേയും അടിച്ചുവീഴ്ത്തി; കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ, അടിമുടി ദുരൂഹത
ചീറ്റകളെ എത്തിക്കാനും മറ്റുമായി കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകള്‍ പണിയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് മധ്യപ്രദേശിലെ മുഖ്യ വനപാലകന്‍ ജെ എസ് ചൗഹാന്‍ പറഞ്ഞു. ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് കയറ്റ് അയക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സംഘം ചൊവ്വാഴ്ച കുനോയിലെത്തി. ഇന്ത്യയിലേക്ക് വരാനിരിക്കുന്ന 12 ചീറ്റകള്‍ നമീബിയയില്‍ ക്വാറന്റൈനിലാണ്.
'സെപ്തംബര്‍ 17 ന് പ്രധാനമന്ത്രിയുടെ ജന്മദിനമാണ്. അദ്ദേഹം മധ്യപ്രദേശില്‍ ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അന്നേ ദിവസം ചീറ്റപ്പുലികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ അവയുടെ വരവ് അടയാളപ്പെടുത്തുന്നതിനായി അന്ന് കുനോ പാല്‍പൂരില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കും', സംസ്ഥാന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചൗഹാന്‍ പറഞ്ഞു.
ശിവരാജ് സിംഗ് ചൗഹാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ലഭ്യമാണ്. നമീബിയയില്‍ നിന്ന് കൊണ്ടുവന്നതും നിലവില്‍ വൈദ്യപരിശോധനയ്ക്കായി ദക്ഷിണാഫ്രിക്കയില്‍ ക്വാറന്റൈനിലുള്ളതുമായ എട്ട് മൃഗങ്ങള്‍ ഈ മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: സഹോദരിയേയും അയൽവാസിയേയും അടിച്ചുവീഴ്ത്തി; കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ, അടിമുടി ദുരൂഹത
ചീറ്റകളെ എത്തിക്കാനും മറ്റുമായി കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകള്‍ പണിയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് മധ്യപ്രദേശിലെ മുഖ്യ വനപാലകന്‍ ജെ എസ് ചൗഹാന്‍ പറഞ്ഞു. ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് കയറ്റ് അയക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സംഘം ചൊവ്വാഴ്ച കുനോയിലെത്തി. ഇന്ത്യയിലേക്ക് വരാനിരിക്കുന്ന 12 ചീറ്റകള്‍ നമീബിയയില്‍ ക്വാറന്റൈനിലാണ്.