ആപ്പ്ജില്ല

മംഗളൂരു വിമാനപകടം; മരണപ്പെട്ടയാളുടെ കുടുംബത്തിന് 7.6 കോടി രൂപ നഷ്ടപരിഹാരം

മംഗളൂരുവിൽ 10 വർഷങ്ങൾക്ക് മുമ്പ് നടന്ന വിമാനപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 7.6 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

Samayam Malayalam 21 May 2020, 12:56 pm
മംഗളൂരു: പത്ത് വർഷം മുമ്പ് മംഗളൂരുവിൽ നടന്ന വിമാനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് 7.6 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധി. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക‍്‍സ‍്‍പ്രസ് വിമാനം 812 ആണ് അപകടത്തിൽ പെട്ടിരുന്നത്. 2010 മെയ് 22നാണ് അപകടം ഉണ്ടായത്. മരണപ്പെട്ട മഹേന്ദ്ര കോട‍്‍കാനിയുടെ ഭാര്യക്കും മകനും മകൾക്കുമായാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.
Samayam Malayalam മംഗളൂരു വിമാനപകടത്തിൽ 158 പേരാണ് മരിച്ചത്
മംഗളൂരു വിമാനപകടത്തിൽ 158 പേരാണ് മരിച്ചത്


7.64 കോടി രൂപയും കൂടാതെ 9% പലിശയുമാണ് നൽകേണ്ടത്. യുഎഇ ആസ്ഥാനമായ കമ്പനിയുടെ മിഡിൽ ഈസ്റ്റ് റീജ്യണൽ ഡയറക്ടർ ആയിരുന്നു മഹേന്ദ്ര കോട‍്‍കാനി. മംഗളൂരു വിമാനപകടത്തിൽ മരിച്ചവരിൽ ഒരാളുടെ കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണ് ഇതെന്ന് കോട‍്‍കാനിയുടെ കുടുംബത്തിനായി കോടതിയിൽ ഹാജരായ അഡ്വ.യശ്വന്ത് ഷേണോയ് പറഞ്ഞു.

Also Read: ബെംഗളൂരുവിൽ ഉണ്ടായത് 'സോണിക് ബൂം'; വിശദീകരണവുമായി പ്രതിരോധവകുപ്പ്

റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് കുന്നിൻചെരുവിലേക്ക് വീണ വിമാനം പൂർണമായും തകർന്ന അപകടത്തിൽ 158 പേരാണ് മരിച്ചിരുന്നത്. ആകെ 166 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

Also Read: വീടിനുള്ളിൽ നിറയെ വിഷപ്പാമ്പുകൾ, പുറത്ത് കൊറോണ; ഒടുവിൽ വീട്ടുകാർ വീടുപേക്ഷിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്