ആപ്പ്ജില്ല

നിവാർ ചുഴലിക്കാറ്റിന് ശേഷം ആന്ധ്രാ തീരത്ത് സ്വര്‍ണച്ചാകര; വാരാന്‍ ജനക്കൂട്ടം

തീരത്തു നിന്നും മഞ്ഞ ലോഹം കണ്ടെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് സ്വർണമാണോ എന്ന തിരച്ചിലിലാണ് ആളുകൾ. ഓരോ ചൂഴലിക്കാറ്റും ഇത്തരത്തിലുള്ള മൂല്യമുള്ള വസ്തുക്കൾ എത്തിക്കുമെന്നാണ് മത്സ്യത്തൊഴിലാളി സമൂഹം കരുതുന്നത്.

Samayam Malayalam 29 Nov 2020, 8:24 am
ദുഖത്തിന്റെയും ആശങ്കയുടേയും കഥകളാണ് നിവാറിനെപറ്റി പറയുവാനുള്ളത്. എന്നാല്‍, നിവാറിന് പിന്നാലെ ആന്ധ്രയിലെ കടൽ തീരത്തേക്ക് നിരവധിയാളുകള്‍ ഓടുക്കൂടുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് കാരണം ആ പ്രദേശത്ത് ഉണ്ടായിരിക്കുന്ന സ്വര്‍ണച്ചാകരയാണ്.
Samayam Malayalam gold in andhra beach
ആന്ധ്രാ തീരത്ത് സ്വർണം തേടുന്നവർ


Also Read : വാക്സിൻ ആദ്യം ഇന്ത്യക്കാ‍ര്‍ക്ക്; പിന്നീട് മറ്റ് രാജ്യങ്ങൾക്ക്; സിറം മേധാവി

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് ഇത്തരത്തിൽ കൗതുകകരമായ സംഭവം ഉണ്ടായിരിക്കുന്നത്. സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ ഓടിക്കൂടുകയാണ് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത.

വ്യാഴാഴ്ചയാണ് നിവാര്‍ ചുഴലിക്കാറ്റ് പ്രദേശത്ത് നാശം വിതച്ചത്. ശനിയാഴ്ചയോടെ കടൽതീരത്ത് സ്വര്‍ണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളും ഉയരുകയായിരുന്നു. വേലിയേറ്റത്തിന് ശേഷമാണ് ഇത്തരത്തിൽ അത്ഭുത പ്രവര്‍ത്തിയുണ്ടായിരിക്കുന്നത് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

പ്രാദേശിക ഐതിഹ്യമനുസരിച്ച്, ഇവിടെ ചില പുരാതന ക്ഷേത്രങ്ങൾ കാലക്രമേണ കടലിനടിയിൽ മുങ്ങിപ്പോയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളാകാം ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പലരും മഞ്ഞ നിറത്തിലുള്ള ലോഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും ഇത് സ്വര്‍ണമാണെന്ന് തെളിയിക്കുന്ന ഒന്നും പുറത്തുവന്നിട്ടില്ല.

കിഴക്കൻ ഗോദാവരി ജില്ലയിലെ യു കോത്തപ്പള്ളി മണ്ഡലിനു കീഴിലുള്ള ഗ്രാമങ്ങളിലെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കരയിൽ എത്തിച്ച സ്വർണം ശേഖരിക്കാൻ ശ്രമിച്ചിരുന്നു.

Also Read : Fact Check : ജോർജ് ഫ്ലായിഡിന്റെ മകളുടെ മുന്നിൽ മുട്ടുകുത്തിയ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ?

നിവാറിന് ശേഷം ശക്തമായ കാറ്റും മറ്റും ഉണ്ടായിരുന്നിട്ടും, അതിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം കരയിൽ നിന്ന് സ്വർണം തേടി അരിച്ച് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം വരെ ഇവിടെ സ്വര്‍ണത്തിനായുള്ള തിരച്ചിൽ നടന്നുകൊണ്ടേ ഇരിക്കുകയാണ്.

ഓരോ ചുഴലിക്കാറ്റും 'സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും' കരയിലേക്ക് കൊണ്ടുവരുമെന്ന് മത്സ്യത്തൊഴിലാളി സമൂഹം വിശ്വസിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്