ന്യൂഡൽഹി: സാമ്പത്തിക സംവരണ ബില്ല് രാജ്യസഭയിലും പാസാക്കി. മുന്നോക്കക്കാരിലുള്ള പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ല് നേരത്തെ ലോക്സഭയില്‍ പാസാക്കിയിരുന്നു. ഇക്കുറി 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ രാജ്യത്ത് ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവിൽ വരുന്നത്. ബില്ല് ചര്‍ച്ചയ്ക്കെടുത്ത രാവിലെ സമവായമുണ്ടായിരുന്നതാണ്. പക്ഷേ ഉച്ചയോടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാറിനായി. ഇതോടെ ബില്ല് പാസാക്കാനുള്ള നീക്കുപോക്കുകളായി. ആം ആദ്മി, ഡിഎംകെ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി 7 പേര്‍ ബില്ലിനെ എതിര്‍ത്തു വോട്ട് രേഖപ്പെടുത്തി. സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത് അണ്ണാ ഡിഎംകെ അംഗങ്ങള്‍ മാത്രമായിരുന്നു.
തിങ്കളാഴ്ചയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിൽപെട്ടവര്‍ക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഈയടിസ്ഥാനത്തിൽ വാർഷികവരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത ലഭിക്കുന്നതായിരിക്കും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്‍റെ ഈ നീക്കമെന്ന് ഏവരും വിലയിരുത്തി കഴിഞ്ഞിട്ടുമുണ്ട്.
തിങ്കളാഴ്ചയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിൽപെട്ടവര്‍ക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഈയടിസ്ഥാനത്തിൽ വാർഷികവരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത ലഭിക്കുന്നതായിരിക്കും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്‍റെ ഈ നീക്കമെന്ന് ഏവരും വിലയിരുത്തി കഴിഞ്ഞിട്ടുമുണ്ട്.