ജമ്മു: സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീരിൽ ഹർത്താൽ. വിവിധ സംഘടനകൾ ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വയനാട് സ്വദേശി ഉൾപ്പടെ 39 ജവാന്മാരാണ് ഇന്നലെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് ജമ്മു ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ) പ്രസിഡന്റ് ബി.രാജേഷ് ഗുപ്ത ആവശ്യപ്പെട്ടു. ജെസിസിഐ പ്രഖ്യാപിച്ച ഹർത്താലിനെ നാഷണൽ കോൺഫറൻസും വാഹന ഉടമകളുടെ സംഘടനകളും പിന്തുണച്ചതോടെയാണ് കശ്മീരിൽ പൂർണ സ്തംഭനാവസ്ഥ ഉണ്ടായത്.
കത്വയിലും മറ്റ് മേഖലകളിലും ജനങ്ങൾ പാകിസ്ഥാനെതിനെതിരെ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങി. ഇന്ന് ജമ്മുവിലുണ്ടായ അക്രമങ്ങളിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. തുടർച്ചയായി അക്രമങ്ങൾ ഉണ്ടായതിനാൽ ജമ്മുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. ആദിൽ അഹ്മദ് ദർ എന്ന ജെയ്ഷെ മുഹമ്മദ് തീവ്രവാദി സംഘടനയിലെ അംഗമാണ് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ചാവേറായി എത്തിയത്.
കത്വയിലും മറ്റ് മേഖലകളിലും ജനങ്ങൾ പാകിസ്ഥാനെതിനെതിരെ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങി. ഇന്ന് ജമ്മുവിലുണ്ടായ അക്രമങ്ങളിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. തുടർച്ചയായി അക്രമങ്ങൾ ഉണ്ടായതിനാൽ ജമ്മുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. ആദിൽ അഹ്മദ് ദർ എന്ന ജെയ്ഷെ മുഹമ്മദ് തീവ്രവാദി സംഘടനയിലെ അംഗമാണ് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ചാവേറായി എത്തിയത്.