ആപ്പ്ജില്ല

നോട്ടുനിരോധനം കർഷകർക്ക് ദോഷം ചെയ്തെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം

വൻകിട കര്‍ഷകരെയും ബാധിച്ചു

Samayam Malayalam 21 Nov 2018, 5:14 pm
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടുനിരോധനം രാജ്യത്തെ കര്‍ഷകരെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. നോട്ടുനിരോധനം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ മന്ത്രാലയത്തിന്‍റെ കുറ്റസമ്മതം. നോട്ടുനിരോധനം മൂലമുണ്ടായ പണത്തിന്‍റെ ലഭ്യതക്കുറവ് കാരണം ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് റാബി സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിക്കാതെ വന്നെന്ന് കാര്‍ഷികമന്ത്രാലയം സമ്മതിക്കുകയായിരുന്നു.
Samayam Malayalam indian farmer


നോട്ടുനിരോധനകാലത്ത് കര്‍ഷകര്‍ക്ക് വിളകള്‍ വിൽക്കാനോ വിത്തുവിതയ്ക്കാനോ സാധിച്ചില്ലെന്നും പാര്‍ലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റിയെ മന്ത്രാലയം അറിയിച്ചു. കര്‍ഷകരുടെ കൈവശമുണ്ടായിരുന്ന നോട്ടുകള്‍ അസാധുവായത് അവരെ ഗുരുതരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഈ സമയത്ത് സര്‍ക്കാര്‍ വിതരണത്തിന് വെച്ച വിത്തുകള്‍ പോലും വിൽക്കാൻ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

നാഷണൽ സീഡ് കോര്‍പ്പറേഷൻ്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിൻ്റൽ വിത്തുകള്‍ വിൽക്കാൻ പറ്റാതായെന്നും വിത്തുകള്‍ വാങ്ങാൻ നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാമെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും അത് ഫലം ചെയ്തില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

വൻകിക കര്‍ഷകരെയും നോട്ടുനിരോധനം ബാധിച്ചു. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാൻ പോലും വൻകിട കര്‍ഷകര്‍ക്ക് സാധിച്ചില്ലെന്നും കര്‍ഷകമന്ത്രാലയം പറയുന്നു. എന്നാൽ പിന്നീടുള്ള സാമ്പത്തികവര്‍ഷങ്ങളിൽ തൊഴിൽ കൂടിയതായും തൊഴിൽ മന്ത്രാലയം പറയുന്നുണ്ട്.

പ്രതിപക്ഷ അംഗങ്ങള്‍ നോട്ടുനിരോധന നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായങ്ങളിൽ ഉണ്ടായ തൊഴിൽ നഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടൻ നൽകണമെന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉള്‍പ്പെടെ 31 അംഗങ്ങളാണ് പാര്‍ലമെന്‍റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്