ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ പുതിയ വഴിത്തിരിവ്. ഇടപാടില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ബ്രിട്ടീഷ് വ്യവസായിയായ ക്രിസ്റ്റ്യന്‍ മിഷേൽ എന്നയാളെ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പട്യാല മുന്‍സിഫ് കോടതിയുടെ വിധി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് മിഷേലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന് സിബിഐയും ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്‍റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുന്നതിനും മറ്റുമായി അഭിഭാഷകന് രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം മിഷേലിനെ സന്ദര്‍ശിക്കാനുള്ള അനുമതിയും നല്‍കിക്കൊണ്ടാണ് കോടതി ഉത്തരവായിരിക്കുന്നത്.
ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍ മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 എണ്ണം എഡബ്‌ള്യു-101 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ളതായിരുന്നു ഇടപാട്. രാഷ്ട്രപതിയുള്‍പ്പെടെ അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായുള്ളതാണിത്. ഇതിനായുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന മിഷേലിന് 225 കോടി രൂപ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് 2016 ല്‍ നല്‍കിയ കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്. ഇതുപ്രകാരമായിരുന്നു കേസ് കോടതിയിലെത്തിയത്.
എന്നാൽ ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന് സിബിഐയും ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്‍റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുന്നതിനും മറ്റുമായി അഭിഭാഷകന് രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം മിഷേലിനെ സന്ദര്‍ശിക്കാനുള്ള അനുമതിയും നല്‍കിക്കൊണ്ടാണ് കോടതി ഉത്തരവായിരിക്കുന്നത്.
ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍ മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 എണ്ണം എഡബ്‌ള്യു-101 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ളതായിരുന്നു ഇടപാട്. രാഷ്ട്രപതിയുള്‍പ്പെടെ അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായുള്ളതാണിത്. ഇതിനായുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന മിഷേലിന് 225 കോടി രൂപ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് 2016 ല്‍ നല്‍കിയ കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്. ഇതുപ്രകാരമായിരുന്നു കേസ് കോടതിയിലെത്തിയത്.