അഹമ്മദാബാദ്։ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ചേരി പ്രദേശങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടി മതില്‍ നിര്‍മ്മിക്കാനൊരുങ്ങി ഗുജറാത്ത് തദ്ദേശ ഭരണകൂടം. ഫെബ്രുവരി 24നാണ് അമേരിക്കന്‍ പ്രസിഡന്റ ഇന്ത്യയില്‍ എത്തുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ചേര്‍ന്ന് റോഡ് ഷോ നടത്തുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
Also Read: വീണ്ടും നേട്ടം: എഎപിയ്ക്ക് 10 ലക്ഷത്തിലധികം പുതിയ അംഗങ്ങള്‍? സത്യാവസ്ഥയെന്ത്?
ഏതാണ്ട് അരകിലോമീറ്ററോളം ദൂരം ആറ് മുതൽ ഏഴ് അടി വരെ ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കുന്നതിനാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നത്. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജ് വരെയുള്ള റോഡിന് സമീപമാണ് ഇത്തരത്തില്‍ മതില്‍ നിര്‍മ്മിക്കപ്പെടുന്നത്.
Also Read:മദ്രസകള്‍ക്കും സംസ്കൃത പഠന കേന്ദ്രങ്ങള്‍ക്കും പൂട്ടിട്ട് അസം സര്‍ക്കാര്‍
പതിറ്റാണ്ടകള്‍ പഴക്കമുള്ള ദേവ് ശരണ്‍ എന്ന ചേരിയുടെ മുന്നിലാണ് ഇത്തരത്തില്‍ പടുകൂറ്റന്‍ മതിലുകള്‍ ഉയരുവാന്‍ പോകുന്നത്. 2500ലധികം ആളുകള്‍ താമസിക്കുന്ന ഇവിടെ അഞ്ഞൂറിലധികം കുടിലുകളാണ് ഇവിടെയുള്ളത്. ഇതിന് പുറമെ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സബര്‍മതി തീരത്ത് പൂര്‍ണവളര്‍ച്ച എത്തിയ ഈന്തപ്പനകളും നടും.
2017ല്‍ 12ാമത് ഇന്ത്യ ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെയും ഭാര്യയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഗുജറാത്തില്‍ എത്തിയിരുന്നു. അന്നും സമാനമായി സൗന്ദര്യ വര്‍ദ്ധക പരിപാടികള്‍ നടത്തിയിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തില്‍ തന്നെ വരവേല്‍ക്കുന്നതിന് അന്‍പത് മുതല്‍ എഴുപത് ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു.
Also Read: വീണ്ടും നേട്ടം: എഎപിയ്ക്ക് 10 ലക്ഷത്തിലധികം പുതിയ അംഗങ്ങള്‍? സത്യാവസ്ഥയെന്ത്?
ഏതാണ്ട് അരകിലോമീറ്ററോളം ദൂരം ആറ് മുതൽ ഏഴ് അടി വരെ ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കുന്നതിനാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നത്. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജ് വരെയുള്ള റോഡിന് സമീപമാണ് ഇത്തരത്തില്‍ മതില്‍ നിര്‍മ്മിക്കപ്പെടുന്നത്.
Also Read:മദ്രസകള്‍ക്കും സംസ്കൃത പഠന കേന്ദ്രങ്ങള്‍ക്കും പൂട്ടിട്ട് അസം സര്‍ക്കാര്‍
പതിറ്റാണ്ടകള്‍ പഴക്കമുള്ള ദേവ് ശരണ്‍ എന്ന ചേരിയുടെ മുന്നിലാണ് ഇത്തരത്തില്‍ പടുകൂറ്റന്‍ മതിലുകള്‍ ഉയരുവാന്‍ പോകുന്നത്. 2500ലധികം ആളുകള്‍ താമസിക്കുന്ന ഇവിടെ അഞ്ഞൂറിലധികം കുടിലുകളാണ് ഇവിടെയുള്ളത്. ഇതിന് പുറമെ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സബര്‍മതി തീരത്ത് പൂര്‍ണവളര്‍ച്ച എത്തിയ ഈന്തപ്പനകളും നടും.
2017ല്‍ 12ാമത് ഇന്ത്യ ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെയും ഭാര്യയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഗുജറാത്തില്‍ എത്തിയിരുന്നു. അന്നും സമാനമായി സൗന്ദര്യ വര്‍ദ്ധക പരിപാടികള്‍ നടത്തിയിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തില്‍ തന്നെ വരവേല്‍ക്കുന്നതിന് അന്‍പത് മുതല്‍ എഴുപത് ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു.