ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവെക്കുമെന്ന തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുന്നതായി റിപ്പോര്‍ട്ട്. എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാൽ, രൺദീപ് സുര്‍ജേവാല എന്നിവര്‍ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാജി വയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി രാഹുൽ വ്യക്തമാക്കി. അതേസമയം, രാഹുൽ രാജി വെക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ എഐസിസി ഉടൻ യോഗം ചേരും. അതേസമയം, രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണെന്നു റിപ്പോര്‍ട്ടുണ്ട്.
അതേസമയം, താൻ രാജി വെക്കുന്ന ഒഴിവിലേയ്ക്ക് അമ്മ സോണിയയെയോ സഹോദരി പ്രിയങ്ക ഗാന്ധിയെയോ പരിഗണിക്കരുതെന്ന രാഹുലിന്‍റെ നിര്‍ദ്ദേശവും പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. രാഹുൽ പടിയിറങ്ങിയാലും പ്രിയങ്കയെ അധ്യക്ഷയാക്കാമെന്ന കണക്കുകൂട്ടലും ഇതോടെ പാളും. അതേസമയം, ഗാന്ധികുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷനെ പരിഗണിക്കുന്നത് നിലവിൽ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയെ ശിഥിലമാക്കുമെന്ന അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം ഏതാണ്ട് മുഴുവൻ കാലവും നെഹ്രു കുടുംബത്തിനായിരുന്നു കോൺഗ്രസിന്‍റെ നേതൃസ്ഥാനം. രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം കുറച്ചു വര്‍ഷം സീതാറാം കേസരി അധ്യക്ഷ പദവിയിലെത്തിയിരുന്നെങ്കിലും പാര്‍ട്ടിയുടെ നടത്തിപ്പ് സുഗമമായിരുന്നില്ല. തുടര്‍ന്ന് സോണിയ ഗാന്ധിയോട് പദവി ഏറ്റെടുക്കാൻ നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരു സീറ്റുപോലും കോൺഗ്രസിന് നേടാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് രാജി വെക്കാനുള്ള തീരുമാനം രാഹുൽ ഗാന്ധി അറിയിച്ചത്. രാഹുലിന് പകരക്കാരിയായി പ്രിയങ്കയോ സോണിയാ ഗാന്ധിയോ എത്തിയില്ലെങ്കിൽ നെഹ്രു കുടുംബം കോൺഗ്രസിനെ നയിക്കുന്ന പാരമ്പര്യത്തിനും അസ്തമയമാകും.
അതേസമയം, തന്‍റെ പിൻഗാമിയെ കണ്ടെത്താൻ മതിയായ സമയം നല്‍കുമെന്നും അതിനു ശേഷം സാധാരണ പാര്‍ട്ടി പ്രവര‍്ത്തകനായി പ്രവര്‍ത്തിക്കുമെന്നുമാണ് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ചയ്ക്ക് ശേഷമുള്ള തന്‍റെ എല്ലാ യോഗങ്ങളും രാഹുൽ ഗാന്ധി റദ്ദാക്കിയിട്ടുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും 52 സീറ്റുകളാണ് കോൺഗ്രസിന് വിജയിക്കാനായത്. 2014 പൊതുതെരഞ്ഞെടുപ്പിലെ 44 സീറ്റ് എന്ന നിലയിൽ നിന്ന് മെച്ചപ്പെടുത്താനായെങ്കിലും ചുരുങ്ങിയത് 110 സീറ്റെങ്കിലും ജയിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടു പോയത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ച രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും തോൽവി ഏറ്റുവാങ്ങിയതും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി.
അതേസമയം, താൻ രാജി വെക്കുന്ന ഒഴിവിലേയ്ക്ക് അമ്മ സോണിയയെയോ സഹോദരി പ്രിയങ്ക ഗാന്ധിയെയോ പരിഗണിക്കരുതെന്ന രാഹുലിന്‍റെ നിര്‍ദ്ദേശവും പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. രാഹുൽ പടിയിറങ്ങിയാലും പ്രിയങ്കയെ അധ്യക്ഷയാക്കാമെന്ന കണക്കുകൂട്ടലും ഇതോടെ പാളും. അതേസമയം, ഗാന്ധികുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷനെ പരിഗണിക്കുന്നത് നിലവിൽ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയെ ശിഥിലമാക്കുമെന്ന അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം ഏതാണ്ട് മുഴുവൻ കാലവും നെഹ്രു കുടുംബത്തിനായിരുന്നു കോൺഗ്രസിന്‍റെ നേതൃസ്ഥാനം. രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം കുറച്ചു വര്‍ഷം സീതാറാം കേസരി അധ്യക്ഷ പദവിയിലെത്തിയിരുന്നെങ്കിലും പാര്‍ട്ടിയുടെ നടത്തിപ്പ് സുഗമമായിരുന്നില്ല. തുടര്‍ന്ന് സോണിയ ഗാന്ധിയോട് പദവി ഏറ്റെടുക്കാൻ നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരു സീറ്റുപോലും കോൺഗ്രസിന് നേടാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് രാജി വെക്കാനുള്ള തീരുമാനം രാഹുൽ ഗാന്ധി അറിയിച്ചത്. രാഹുലിന് പകരക്കാരിയായി പ്രിയങ്കയോ സോണിയാ ഗാന്ധിയോ എത്തിയില്ലെങ്കിൽ നെഹ്രു കുടുംബം കോൺഗ്രസിനെ നയിക്കുന്ന പാരമ്പര്യത്തിനും അസ്തമയമാകും.
അതേസമയം, തന്‍റെ പിൻഗാമിയെ കണ്ടെത്താൻ മതിയായ സമയം നല്‍കുമെന്നും അതിനു ശേഷം സാധാരണ പാര്‍ട്ടി പ്രവര‍്ത്തകനായി പ്രവര്‍ത്തിക്കുമെന്നുമാണ് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ചയ്ക്ക് ശേഷമുള്ള തന്‍റെ എല്ലാ യോഗങ്ങളും രാഹുൽ ഗാന്ധി റദ്ദാക്കിയിട്ടുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും 52 സീറ്റുകളാണ് കോൺഗ്രസിന് വിജയിക്കാനായത്. 2014 പൊതുതെരഞ്ഞെടുപ്പിലെ 44 സീറ്റ് എന്ന നിലയിൽ നിന്ന് മെച്ചപ്പെടുത്താനായെങ്കിലും ചുരുങ്ങിയത് 110 സീറ്റെങ്കിലും ജയിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടു പോയത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ച രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും തോൽവി ഏറ്റുവാങ്ങിയതും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി.