ചെന്നൈ: പാര്‍ട്ടിയുടെ നാല് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കവുമായി എഐഡിഎംകെ. ടി ടി വി ദിനകരൻ അനുകൂലികളായ നാല് എംഎൽഎമാരെ അയോഗ്യരാക്കാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി ചീപ് വിച്ച് എസ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് കത്ത് നല്കി. തമിഴ്നാട് നിയമസഭയിലെ എംഎൽഎമാരായ കലൈ ശെൽവൻ, രത്നസഭാപതി, പ്രഭു, സ്വതന്ത്ര എംഎൽഎ തമീമുൻ അൻസാരി എന്നിവരെയാണ് പാര്‍ട്ടി അയോഗ്യരാക്കാൻ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് എംഎൽഎമാരെ അയോഗ്യരാക്കാൻ പാര്‍ട്ടിയുടെ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ടാം ഘട്ട പോളിങിനോടനുബന്ധിച്ച് 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവസാനഘട്ടത്തിൽ നാല് മണ്ഡലങ്ങളിൽ കൂടി പോളിങ് നടക്കും. ഇതിൽ പത്ത് സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കിൽ എഐഡിഎംകെയ്ക്ക് അധികാരം നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് നാലുപേരെ അയോഗ്യരാക്കി ഭരണം പിടിച്ചു നിര്‍ത്താൻ എഐഡിഎംകെ ശ്രമം നടത്തുന്നത്.
രണ്ടാം ഘട്ട പോളിങിനോടനുബന്ധിച്ച് 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവസാനഘട്ടത്തിൽ നാല് മണ്ഡലങ്ങളിൽ കൂടി പോളിങ് നടക്കും. ഇതിൽ പത്ത് സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കിൽ എഐഡിഎംകെയ്ക്ക് അധികാരം നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് നാലുപേരെ അയോഗ്യരാക്കി ഭരണം പിടിച്ചു നിര്‍ത്താൻ എഐഡിഎംകെ ശ്രമം നടത്തുന്നത്.