ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ആരംഭിച്ച ഡോക്ടർമാരുടെ സമരത്തിന് പിന്തുണ നൽകി ഡൽഹി എയിംസിലെ റസിഡന്റ് ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ബംഗാളിലെ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എയിംസിലെ ഡോക്ടർമാരുടെ പണിമുടക്ക്. ബംഗാളിൽ സമരത്തിലുള്ള ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിമായി ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതിനെ തുടർന്നാണ് എയിംസിലെ ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറിയത്. ബംഗാളിൽ ചേർന്ന റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ജനറൽ ബോഡിയാണ് മമതയുമായി ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചത്.
മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിനിധികളെ ചർച്ചയിൽ പങ്കെടുപ്പിക്കണം, മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കണം ചർച്ച എന്നിവയാണ് ഡോക്ടർമാർ മുന്നോട്ട് വെച്ച ഉപാധികൾ. ചർച്ചയുടെ സമയവും സ്ഥലവും മമത ബാനർജിക്ക് തീരുമാനിക്കാമെന്നും ഡോക്ടർമാർ അറിയിച്ചു.
ഡോക്ടറുടെ അശ്രദ്ധ മൂലം രോഗി മരിച്ചു എന്ന ആരോപണത്തോട് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ കയ്യേറ്റം ചെയ്തതോടെയാണ് ഡോക്ടർമാർ സമരത്തിലേക്ക് കടന്നത്. മമത സർക്കാരിന് കീഴിലുള്ള എഴുന്നൂറോളം ഡോക്ടർമാർ സമരത്തിന്റെ ഭാഗമായി രാജിവെച്ചിരുന്നു. കേരളത്തിലെ ഡോക്ടർമാരും ഇന്ന് അസരത്തിൽ പങ്കെടുക്കും.
മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിനിധികളെ ചർച്ചയിൽ പങ്കെടുപ്പിക്കണം, മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കണം ചർച്ച എന്നിവയാണ് ഡോക്ടർമാർ മുന്നോട്ട് വെച്ച ഉപാധികൾ. ചർച്ചയുടെ സമയവും സ്ഥലവും മമത ബാനർജിക്ക് തീരുമാനിക്കാമെന്നും ഡോക്ടർമാർ അറിയിച്ചു.
ഡോക്ടറുടെ അശ്രദ്ധ മൂലം രോഗി മരിച്ചു എന്ന ആരോപണത്തോട് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ കയ്യേറ്റം ചെയ്തതോടെയാണ് ഡോക്ടർമാർ സമരത്തിലേക്ക് കടന്നത്. മമത സർക്കാരിന് കീഴിലുള്ള എഴുന്നൂറോളം ഡോക്ടർമാർ സമരത്തിന്റെ ഭാഗമായി രാജിവെച്ചിരുന്നു. കേരളത്തിലെ ഡോക്ടർമാരും ഇന്ന് അസരത്തിൽ പങ്കെടുക്കും.