ന്യൂഡൽഹി: കർഷക സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡൽഹിയിലേക്ക് കൂടുതൽ ആളുകൾ സമരത്തിനായി എത്തുകയാണ്. ഇതിനിടെ ഡൽഹിയിലേക്കുള്ള പാതകളിലെ ടോൾ ബൂത്തുകൾ ഏറ്റെടുത്ത് വാഹനങ്ങൾ കടത്തിവിടുകയാണ് കർഷകർ. ഹരിയാനയിലെ ഝജ്ജര്‍ ടോൾ ബൂത്താണ് കർഷകർ ഏറ്റെടുത്തത്.
ജയ്പൂർ-ഡൽഹി, ആഗ്ര-ഡൽഹി അതിർത്തിയിലുള്ള കർഷകർ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങി തുടങ്ങി. മാസങ്ങളോളം കഴിയാനുള്ള ഭക്ഷ്യ വസ്തുക്കളുമായാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹിയിലേക്ക് നീങ്ങുന്നത്. രാത്രിയോടെ ഇവർ ഡൽഹി അതിർത്തിയിലെത്തും. കർഷകർ ഒഴുകിയെത്തുന്നതിനെത്തുടർന്ന് ഫരീദാബാദ്, ഗുരുഗ്രാം, ഗാസിപുർ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഡിസംബർ 14 മുതൽ കർഷക സംഘടനാ നേതാക്കൾ നിരാഹാരം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി. "കേന്ദ്രവുമായി ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. എന്നാൽ നിയമങ്ങൾ പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിനു ശേഷം മാത്രമായിരിക്കും. ഡിസംബർ 13-ന് രാവിലെ 11 മണിക്ക് രാജസ്ഥാനിൽ നിന്നും ജയ്പൂർ-ഡൽഹി ദേശീയ പാതയിലൂടെ കർഷകർ ലോങ് മാർച്ച് നടത്തും."
കർഷക സമരത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കും. കർഷകർക്കിടയിൽ മറ്റുചിലരെ കയറ്റിവിട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തി. ഞങ്ങൾ ഈ സമരത്തെ സമാധാനപരമായി വിജയത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കർഷക സംഘടനാ നേതാവ് കൺവാൽപ്രീത് സിങ് പന്നു പറഞ്ഞു.
എന്നാൽ സമരത്തിൽ സാമൂഹിക വിരുദ്ധർ കടന്നുകൂടിയിട്ടുണ്ടെന്ന കേന്ദ്രസർക്കാരിന്റെ ആരോപണം കർഷകർ തള്ളി. അങ്ങനെ ആരെങ്കിലുമുണ്ടെങ്കിൽ സർക്കാർ പിടികൂടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ജയ്പൂർ-ഡൽഹി, ആഗ്ര-ഡൽഹി അതിർത്തിയിലുള്ള കർഷകർ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങി തുടങ്ങി. മാസങ്ങളോളം കഴിയാനുള്ള ഭക്ഷ്യ വസ്തുക്കളുമായാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹിയിലേക്ക് നീങ്ങുന്നത്. രാത്രിയോടെ ഇവർ ഡൽഹി അതിർത്തിയിലെത്തും. കർഷകർ ഒഴുകിയെത്തുന്നതിനെത്തുടർന്ന് ഫരീദാബാദ്, ഗുരുഗ്രാം, ഗാസിപുർ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഡിസംബർ 14 മുതൽ കർഷക സംഘടനാ നേതാക്കൾ നിരാഹാരം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി. "കേന്ദ്രവുമായി ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. എന്നാൽ നിയമങ്ങൾ പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിനു ശേഷം മാത്രമായിരിക്കും. ഡിസംബർ 13-ന് രാവിലെ 11 മണിക്ക് രാജസ്ഥാനിൽ നിന്നും ജയ്പൂർ-ഡൽഹി ദേശീയ പാതയിലൂടെ കർഷകർ ലോങ് മാർച്ച് നടത്തും."
കർഷക സമരത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കും. കർഷകർക്കിടയിൽ മറ്റുചിലരെ കയറ്റിവിട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തി. ഞങ്ങൾ ഈ സമരത്തെ സമാധാനപരമായി വിജയത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കർഷക സംഘടനാ നേതാവ് കൺവാൽപ്രീത് സിങ് പന്നു പറഞ്ഞു.
എന്നാൽ സമരത്തിൽ സാമൂഹിക വിരുദ്ധർ കടന്നുകൂടിയിട്ടുണ്ടെന്ന കേന്ദ്രസർക്കാരിന്റെ ആരോപണം കർഷകർ തള്ളി. അങ്ങനെ ആരെങ്കിലുമുണ്ടെങ്കിൽ സർക്കാർ പിടികൂടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.