മുംബൈ: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് സാഠേയ്ക്ക് സഹപ്രവർത്തകരുടെ അന്ത്യാഞ്ജലി. മുംബൈയിലെ എയർ ഇന്ത്യ ബിൽഡിങ്ങിൽ എത്തിച്ച സാഠേയുടെ മൃതദേഹം കാണാൻ സഹപ്രവർത്തർ ഒത്തുചേർന്നു. എയർ ഇന്ത്യ സ്റ്റാഫും ഫ്ലൈറ്റ് സർവീസ് പ്രൊവൈഡറിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദീപക് സാഠേയുടെ മൃതശരീരം മുംബൈയിലെത്തിച്ചത്. സാഠേയുടെ കുടുംബാംഗങ്ങളും മുംബൈയിൽ എത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരാണ് ദീപക് സാഠേയുടെ ജന്മനാട്. ഇന്ന് രാവിലെയാണ് ക്യാപറ്റ്ൻ ദീപഖ് സാഠേയുടെയും സഹപൈലറ്റ് അഖിലേഷ് കുമാറിന്‍റെയും മൃതദേഹങ്ങൾ കോഴിക്കോട് നിന്ന് കൊണ്ട് പോയത്. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് അഖിലേഷ് കുമാര്‍.
Also Read: ആദ്യ കൺമണിയെ കാണാനാകാതെ സഹ പൈലറ്റ് അഖിലേഷ്, വിയോഗ വാർത്തയറിയാതെ ഗർഭിണിയായ ഭാര്യ
ഇന്ത്യന്‍ വ്യോമസേനയില്‍ 21 വര്‍ഷം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ദീപക് സാഠേ വിമാനം പറത്തുന്നതില്‍ 36 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഏരിയല്‍ ഓപ്പറേറ്റര്‍ ആയിരുന്നു. വൻ അപകടം മുന്നിൽ കണ്ടിട്ടും യാത്രികരെ സുരക്ഷിതരാക്കാൻ ദീപക് സാഠേ ശ്രമിച്ചെന്ന വാർത്ത നേരത്തെ ശ്രദ്ധ നേടിയിരുന്നു.
Also Read: ക്യാപ്റ്റൻ സാഠേയുടെ വിയോഗം അമ്മയുടെ പിറന്നാളിന് സര്‍പ്രൈസ് സന്ദര്‍ശനത്തിന് ഒരുങ്ങവെ
കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരായിരുന്നു മരിച്ചത്. തന്‍റെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനിടെയായിരുന്നു സഹപൈലറ്റ് അഖിലേഷ് കുമാറിന്‍റെ വിയോഗം. ഇന്ന് രാവിലെയോട് ഡൽഹിയിൽ എത്തിച്ച അഖിലേഷ് കുമാറിന്‍റെ മൃതദേഹത്തിൽ എയർ ഇന്ത്യ ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചിരുന്നു. പുലർച്ചെ 2.25 ഓടെയാണ് മൃതദേഹം ഡൽഹിയിലെത്തിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദീപക് സാഠേയുടെ മൃതശരീരം മുംബൈയിലെത്തിച്ചത്. സാഠേയുടെ കുടുംബാംഗങ്ങളും മുംബൈയിൽ എത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരാണ് ദീപക് സാഠേയുടെ ജന്മനാട്. ഇന്ന് രാവിലെയാണ് ക്യാപറ്റ്ൻ ദീപഖ് സാഠേയുടെയും സഹപൈലറ്റ് അഖിലേഷ് കുമാറിന്‍റെയും മൃതദേഹങ്ങൾ കോഴിക്കോട് നിന്ന് കൊണ്ട് പോയത്. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് അഖിലേഷ് കുമാര്‍.
Also Read: ആദ്യ കൺമണിയെ കാണാനാകാതെ സഹ പൈലറ്റ് അഖിലേഷ്, വിയോഗ വാർത്തയറിയാതെ ഗർഭിണിയായ ഭാര്യ
ഇന്ത്യന്‍ വ്യോമസേനയില്‍ 21 വര്‍ഷം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ദീപക് സാഠേ വിമാനം പറത്തുന്നതില്‍ 36 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഏരിയല്‍ ഓപ്പറേറ്റര്‍ ആയിരുന്നു. വൻ അപകടം മുന്നിൽ കണ്ടിട്ടും യാത്രികരെ സുരക്ഷിതരാക്കാൻ ദീപക് സാഠേ ശ്രമിച്ചെന്ന വാർത്ത നേരത്തെ ശ്രദ്ധ നേടിയിരുന്നു.
Also Read: ക്യാപ്റ്റൻ സാഠേയുടെ വിയോഗം അമ്മയുടെ പിറന്നാളിന് സര്‍പ്രൈസ് സന്ദര്‍ശനത്തിന് ഒരുങ്ങവെ
കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരായിരുന്നു മരിച്ചത്. തന്‍റെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനിടെയായിരുന്നു സഹപൈലറ്റ് അഖിലേഷ് കുമാറിന്‍റെ വിയോഗം. ഇന്ന് രാവിലെയോട് ഡൽഹിയിൽ എത്തിച്ച അഖിലേഷ് കുമാറിന്‍റെ മൃതദേഹത്തിൽ എയർ ഇന്ത്യ ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചിരുന്നു. പുലർച്ചെ 2.25 ഓടെയാണ് മൃതദേഹം ഡൽഹിയിലെത്തിച്ചത്.