ആപ്പ്ജില്ല

പറന്നിറങ്ങിയപ്പോൾ ജോലിയില്ല; ഒറ്റരാത്രികൊണ്ട് എയർ ഇന്ത്യ പുറത്താക്കിയത് 48 പൈലറ്റുമാരെ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പൈലറ്റുമാരെ പുറത്താക്കിയതെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് പൈലറ്റുമാർ

Samayam Malayalam 15 Aug 2020, 9:56 am
ന്യൂഡൽഹി:കൊവിഡ്-19 തിരിച്ചടിയും കടുത്ത സാമ്പത്തിക പ്രശ്‌നവും നേരിടുന്ന എയർ ഇന്ത്യ ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി. എയർ ബസ് 320 വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെയാണ് അടിയന്തര പ്രാധാന്യത്തോടെ എയർ ഇന്ത്യ പുറത്താക്കിയത്.
Samayam Malayalam എയർ ഇന്ത്യ വിമാനം
എയർ ഇന്ത്യ വിമാനം


Also Read: കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എല്ലാവരിലേയ്ക്കും എത്തുമെന്ന് ഉറപ്പു തരുന്നു: പ്രധാനമന്ത്രി

പതിമൂന്നാം തിയതി രാത്രി 10 മണിക്കാണ് പൈലറ്റുമാരെ പുറത്താക്കി കൊണ്ടുള്ള കമ്പനിയുടെ തീരുമാനം പുറത്തിറങ്ങിയത്. ഈ സമയം ഇവരിൽ പല പൈലറ്റുമാരും വിമാനം നിയന്ത്രിക്കുകയായിരുന്നു. കഴിഞ്ഞ വർഷം രാജിക്കത്ത് നൽകുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ച് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചവരെയുമാണ് പുറത്താക്കിയതെന്ന് എയർ ഇന്ത്യ വ്യക്തമാക്കുന്നുണ്ട്.

രാജിക്കത്ത് പിൻവലിച്ച തീരുമാനം എയർ ഇന്ത്യ പൈലറ്റുമാരെ അറിയിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് അടിയന്തര പ്രാധാന്യത്തോടെ ഇത്രയും പേരെ പുറത്താക്കിയത്. നടപടി വിവാദമായതോടെ വ്യോമയാന മന്ത്രാലയത്തെ സമീപിക്കുമെന്ന് ഇന്ത്യൻ കൊമേഷ്യൽ പൈലറ്റ് അസോസിയേഷൻ വ്യക്തമാക്കി. കമ്പനിയുടെ പുറത്താക്കൽ നടപടി നിയമവിരുദ്ധമാണെന്നും നിലവിലെ നടപടിയിൽ വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

Also Read: പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാം; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പൈലറ്റുമാരെ പുറത്താക്കിയതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കത്തിനിടെയാണ് കൊവിഡ് വ്യാപനമുണ്ടായത്. ഇതോടെ സർവീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങളും നിലവിലുണ്ട്. സമീപ കാലത്തൊന്നും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് കരുതാൻ സാധിക്കില്ല. ഈ ഘട്ടത്തിൽ ശമ്പളമടക്കമുള്ള വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇതുമൂലം കമ്പനിക്ക് വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് പൈലറ്റുമാരെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായതെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്