ന്യൂഡൽഹി: വിമാനം പറത്താൻ മദ്യപിച്ചെത്തി പിടിക്കപ്പെട്ട പൈലറ്റിന് സ്ഥാനക്കയറ്റംനൽകി എയർ ഇന്ത്യ. മൂന്ന് മാസത്തിനിടെ ആൽക്കഹോൾ പരിശോധനയിൽ രണ്ടുതവണ പരാജയപ്പെട്ട പൈലറ്റിനാണ് എയർ ഇന്ത്യ സ്ഥാനക്കയറ്റം നൽകിയത്. റീജിയണൽ ഡയറക്ടറായാണ് സ്ഥാനക്കയറ്റം. വടക്കൻ മേഖലയുടെ ഡയറക്ടറായി കത്പാലിയ ബുധനാഴ്ച സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ നവംബറിലാണ് അരവിന്ദ് കത്പാലിയ മദ്യപിച്ചെത്തി ആൽക്കഹോൾ പരിശോധനയിൽ പിടിയിലായത്.
മദ്യപിച്ച് ഡൽഹി-ലണ്ടൻ വിമാനം പറത്തിയതിനാണ് കത്പാലിയ പിടിയിലായത്. അടുത്ത ദിവസംതന്നെ മൂന്ന് വർഷത്തേക്ക് കത്പാലിയയുടെ പൈലറ്റ് ലൈസൻസ് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടർ ജനറൽ സസ്പെന്റ് ചെയ്തിരുന്നു. ഓപ്പറേഷൻ ഡയറക്ടർ സ്ഥാനത്തുനിന്നും കത്പാലിയയെ വ്യാമയാന മന്ത്രാലയം നീക്കിയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം കത്പാലിയയെ എക്സിക്യൂട്ടീവ് ഡയറക്ടറായി എയർ ഇന്ത്യ നിയമിച്ചു. 2018ൽ മദ്യപിച്ച് വിമാനം പറത്തിയതിന് കത്പാലിയ പിടിയിലായിരുന്നു.
മദ്യപിച്ച് ഡൽഹി-ലണ്ടൻ വിമാനം പറത്തിയതിനാണ് കത്പാലിയ പിടിയിലായത്. അടുത്ത ദിവസംതന്നെ മൂന്ന് വർഷത്തേക്ക് കത്പാലിയയുടെ പൈലറ്റ് ലൈസൻസ് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടർ ജനറൽ സസ്പെന്റ് ചെയ്തിരുന്നു. ഓപ്പറേഷൻ ഡയറക്ടർ സ്ഥാനത്തുനിന്നും കത്പാലിയയെ വ്യാമയാന മന്ത്രാലയം നീക്കിയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം കത്പാലിയയെ എക്സിക്യൂട്ടീവ് ഡയറക്ടറായി എയർ ഇന്ത്യ നിയമിച്ചു. 2018ൽ മദ്യപിച്ച് വിമാനം പറത്തിയതിന് കത്പാലിയ പിടിയിലായിരുന്നു.