ന്യൂഡൽഹി: ലൈംഗികാധിക്ഷേപം നടത്തിയെന്ന വനിതാ പൈലറ്റിന്റെ പരാതിയെത്തുടർന്ന് എയർ ഇന്ത്യയുടെ പൈലറ്റിന് സസ്പെൻഷൻ. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദ്ദേശമുണ്ട്. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ഓഫീസിൽ പ്രവേശിക്കണമെങ്കിൽ പൈലറ്റ് രേഖാമൂലം അനുമതി വാങ്ങണം. എയർ ഇന്ത്യയുടെ റീജിയണൽ ഡയറക്ടർ അഭയ് പാതാക് കുറ്റാരോപിതനായ പൈലറ്റിന് ഇതുസംബന്ധിച്ച കത്ത് കൈമാറി. അന്വേഷണം പൂർത്തിയാകുന്നതുവരെ രേഖാമൂലമുള്ള അനുമതി വാങ്ങിയ ശേഷമേ ഓഫീസിൽ പ്രവേശിക്കാവൂ എന്നാണ് കത്തിൽ പറയുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഡൽഹി വിട്ടുപോകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
ലൈംഗിക ചുവയോടെ തന്റെ പരിശീലകനായ സീനിയർ പൈലറ്റ് സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. മേയ് അഞ്ചിനാണ് സംഭവം. പരിശീലന ശേഷം രാത്രി എട്ടു മണിക്ക് ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനായി ഹൈദരാബാദിലെ റെസ്റ്ററന്റിലെത്തിയപ്പോഴാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്.
ലൈംഗിക ചുവയോടെ തന്റെ പരിശീലകനായ സീനിയർ പൈലറ്റ് സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. മേയ് അഞ്ചിനാണ് സംഭവം. പരിശീലന ശേഷം രാത്രി എട്ടു മണിക്ക് ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനായി ഹൈദരാബാദിലെ റെസ്റ്ററന്റിലെത്തിയപ്പോഴാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്.