ന്യൂഡൽഹി: ആറ് മണിക്കൂര്‍ നേരം യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് എയര്‍ ഇന്ത്യയുടെ സീത സെര്‍വറിന് തകരാര്‍ സംഭവിച്ചത്. ഇതേത്തുടര്‍ന്ന് ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തടസപ്പെട്ടിരുന്നു.
'എയര്‍ ഇന്ത്യയുടെ സെര്‍വര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു. സര്‍വ്വീസുകള്‍ ഉടൻ പുനരാരംഭിക്കും. വൈകിട്ടോടെ സാധാരണ നിലയിലേക്ക് ആകും' സിഎംഡി അശ്വിനി ലോഹാനി അറിയിച്ചു.
അതേസമയം സെര്‍വര്‍ തകരാറിലായതോടെ നിരവധി യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. നിരവധി ആളുകള്‍ ട്വിറ്ററിലൂടെ തങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ കുറിച്ച് രംഗത്തെത്തി. യാത്രക്കാരുടെ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു.
'എയര്‍ ഇന്ത്യയുടെ സെര്‍വര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു. സര്‍വ്വീസുകള്‍ ഉടൻ പുനരാരംഭിക്കും. വൈകിട്ടോടെ സാധാരണ നിലയിലേക്ക് ആകും' സിഎംഡി അശ്വിനി ലോഹാനി അറിയിച്ചു.
അതേസമയം സെര്‍വര്‍ തകരാറിലായതോടെ നിരവധി യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. നിരവധി ആളുകള്‍ ട്വിറ്ററിലൂടെ തങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ കുറിച്ച് രംഗത്തെത്തി. യാത്രക്കാരുടെ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു.