ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ ഡൽഹി സാധാരണ നിലയിലേക്ക് എത്തുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് വായു ഗുണനിലവാര തോത് അപകടകരമായ നിലയിൽ നിന്ന് താഴുന്നുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വിഷപ്പുക രൂക്ഷമായതോടെ അവധിയിലായിരുന്ന സ്കൂളുകളും കോളേജുകളും ഇന്ന് മുതൽ തുറന്നു.
Aslo Read: ഡൽഹിയിൽ കടുത്ത വാഹന നിയന്ത്രണം
ഇന്ന് പുലര്‍ച്ചെ ഡൽഹിയിലെ വായു ഗുണനിലവാര തോത് 276 എന്ന നിലയിലേക്ക് താഴ്ന്നുവെന്ന് സിസ്റ്റം ഓഫ് എയര്‍ ക്യാളിറ്റി ആൻ്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആൻ്റ് റിസേര്‍ച്ച് (സഫര്‍) അറിയിച്ചു. വായു ഗുണനിലവാര തോത് 0-50 ഇടിയിലാണെങ്കിൽ 'നല്ലത്', 51-100 വരെ 'തൃപ്തികരം', 101-200 വരെ 'മിതമായ അവസ്ഥ' 201-300 'മോശം', 301-400 'വളരെ മോശം' and 401-500 'അസഹനീയം', 500 ന് മുകളിൽ വളരെ അസഹനീയം എന്നിങ്ങനെയാണ് മലിനീകരണം അളക്കുന്നത്. അതേസമയം ഡൽഹിയിൽ പുക മഞ്ഞ് തുടരുന്നുണ്ട്. ജനങ്ങള്‍ മാസ്ക് ധരിച്ചശേഷം മാത്രമാണ് പുറത്തേക്ക് ഇറങ്ങുന്നത്.
വേഗത്തിൽ വീശുന്ന കാറ്റ് മലിനീകരണത്തിന് കാരണമാകുന്ന വിഷകണികകളെ പുറന്തള്ളുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസം വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഡൽഹി-എൻസിആർ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: ഡൽഹി പിടയുന്നത് ശുദ്ധവായുവിനായി; ക്യാരറ്റ് കഴിക്കാനും സംഗീതം കേൾക്കാനും നിർദേശിച്ച് കേന്ദ്രമന്ത്രിമാർ
വായു മലിനീകരണം രൂക്ഷമായതോടെ ഏര്‍പ്പെടുത്തിയ ഒറ്റ-ഇരട്ട വാഹനനിയന്ത്രണം വിജയകരമായെന്ന് ഡൽഹി സര്‍ക്കാര്‍ അവകാശപ്പെട്ടു. തിങ്കളാഴ്ച മുതലാണ് ഡൽഹിയിൽ ഒറ്റ, ഇരട്ട നമ്പറുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നവംബര്‍ 15 വരെയാണ് നിയന്ത്രണം. വിഷപ്പുകയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേത്ര അസ്വസ്ഥത, ശ്വാസംമുട്ടൽ, തൊണ്ട വേദന എന്നിവ അനുഭവപ്പെട്ടിരുന്നു.