ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കാണാതായതായി പരാതി. ഐസ പ്രവർത്തകനായ നജീബ് എബിവിപിക്കെതിരായ ചില പരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി എബിവിപി പ്രവർത്തകർ നജീബ് താമസിക്കുന്ന മഹി-മാണ്ഡവി ഹോസ്റ്റലിൽ കയറി നജീബിനെ മർദ്ദിച്ചിരുന്നു.
വിക്രാന്ത്എന്ന എബിവിപി പ്രവർത്തകനാണ് നജീബിനോട് വഴക്കുണ്ടാക്കുകയും സുഹൃത്തുക്കളെ വിളിച്ച് നജീബിനെ മർദ്ദിക്കുകയും ചെയ്തതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് മോഹിത് പാണ്ഡെ പറഞ്ഞു.സംഭവശേഷം നജീബിനെ ആരും കണ്ടിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫുമാണ്. ഇന്നലെ ജെഎൻയു ക്യാമ്പസിൽ നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ പ്രശ്നത്തെ വർഗീയവല്‍കരിക്കാൻ ശ്രമം നടക്കുന്നതായും നജീബിനെ വേഗം കണ്ടെത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.
ഇതിനിടെ #justicefornajeeb എന്ന ഹാഷ്ടാഗോടെ ഐസ പ്രവര്‍ത്തകയായ ഷെഹ്ല റാഷിദ് ഉള്‍പ്പടെയുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളിൽ വിഷയം പ്രചരിപ്പിക്കുന്നുണ്ട്.
ഇന്നലെ രാത്രി ജെഎൻയു ക്യാമ്പസിനുള്ളിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങൾ കാണാം
AISA activist goes missing in JNU
വിക്രാന്ത്എന്ന എബിവിപി പ്രവർത്തകനാണ് നജീബിനോട് വഴക്കുണ്ടാക്കുകയും സുഹൃത്തുക്കളെ വിളിച്ച് നജീബിനെ മർദ്ദിക്കുകയും ചെയ്തതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് മോഹിത് പാണ്ഡെ പറഞ്ഞു.സംഭവശേഷം നജീബിനെ ആരും കണ്ടിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫുമാണ്. ഇന്നലെ ജെഎൻയു ക്യാമ്പസിൽ നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ പ്രശ്നത്തെ വർഗീയവല്‍കരിക്കാൻ ശ്രമം നടക്കുന്നതായും നജീബിനെ വേഗം കണ്ടെത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.
ഇതിനിടെ #justicefornajeeb എന്ന ഹാഷ്ടാഗോടെ ഐസ പ്രവര്‍ത്തകയായ ഷെഹ്ല റാഷിദ് ഉള്‍പ്പടെയുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളിൽ വിഷയം പ്രചരിപ്പിക്കുന്നുണ്ട്.
ഇന്നലെ രാത്രി ജെഎൻയു ക്യാമ്പസിനുള്ളിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങൾ കാണാം
AISA activist goes missing in JNU