ആപ്പ്ജില്ല

യാതൊരു അടിത്തറയുമില്ലാതെ കോൺഗ്രസ്, ജനപിന്തുണ നഷ്ടപ്പെടുന്നു, സ്ഥാനാർത്ഥികൾ നോട്ടയ്ക്കും പിന്നിൽ, സഖ്യം അവസാനിപ്പിക്കാൻ ഘടകകക്ഷികൾ

ഗുവാഹത്തി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ‌ കോൺഗ്രസിന് ലഭിച്ച പരാജയം ഭീകരമായിരുന്നു. 38 കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോലും ലഭിച്ചിരുന്നില്ല. ഒരു സ്ഥാനാർത്ഥിക്ക് ജനങ്ങൾ കൊടുത്ത വോട്ടുകളുടെ എണ്ണം നോട്ടയേക്കാൾ താഴെയായിരുന്നു.

Samayam Malayalam 15 Jun 2022, 1:54 pm
ഗുവാഹത്തി: ഇന്ത്യയിലുടനീളം കോൺഗ്രസിന് അടിപതറുന്ന കാഴ്ചയാണ് കാണുന്നത്. പല സംസ്ഥാനങ്ങളും കോൺഗ്രസിന് കൈവിട്ടുപോയി. രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും മാത്രമാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരുള്ളത്. ഇന്ത്യ അടക്കി വാണിരുന്ന കോൺഗ്രസിന് അടിതെറ്റിയതോടെ ഘടകക്ഷികളും സഖ്യം അവസാനിക്കുകയാണ്. ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ആണ് ഇപ്പോൾ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ട് നീങ്ങുന്നത്. രാഹുൽഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിന് പിന്നാലെയാണ് ഈ പ്രഖ്യാപനമെന്നതും പ്രസക്തമാണ്.
Samayam Malayalam aiudf will not enter into an alliance with the congress party in assam
യാതൊരു അടിത്തറയുമില്ലാതെ കോൺഗ്രസ്, ജനപിന്തുണ നഷ്ടപ്പെടുന്നു, സ്ഥാനാർത്ഥികൾ നോട്ടയ്ക്കും പിന്നിൽ, സഖ്യം അവസാനിപ്പിക്കാൻ ഘടകകക്ഷികൾ


​38 സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോയി

2021 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഐയുഡിഎഫും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലേർപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് സഖ്യം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ‌ ഗുവാഹത്തി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ‌ കോൺഗ്രസിന് ലഭിച്ച പരാജയം ഭീകരമായിരുന്നു. 38 കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോലും ലഭിച്ചിരുന്നില്ല. ഒരു സ്ഥാനാർത്ഥിക്ക് ജനങ്ങൾ കൊടുത്ത വോട്ടുകളുടെ എണ്ണം നോട്ടയേക്കാൾ താഴെയായിരുന്നു.

​കോൺ‌​ഗ്രസിന് പൊതുജനങ്ങളുമായി ബന്ധമില്ല

കോൺഗ്രസ് പാർട്ടിക്ക് പൊതുജനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നതാണ് ഇതൊക്കെയെന്നാണ് എ ഐ യു ഡി എഫ് നേതാവ് കരിം ഉദ്ദിൻ ബർഭുയ അഭിപ്രായപ്പെടുന്നത്. കർബി ആംഗ്ലോങ് സ്വയംഭരണ കൗൺസിൽ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടി സംപൂജ്യരായിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിക്ക് ഇന്ന് യാതൊരു വിധ അടിത്തറയുമില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് വിഡ്ഢിത്തമാണ്. അത്തരമൊരു വിഢിത്തം ഒരു കാരണവശാലും ചെയ്യില്ലെന്നാണ് എ ഐ യു ഡി എഫ് നേതാവ് വ്യക്തമാക്കുന്നത്.

​2024ലെ തിരഞ്ഞെടുപ്പിലും സംപൂജ്യരാകും

അസമിലെ കോൺഗ്രസ് പൂജ്യത്തിലും സന്തോഷവനാമാരാണ്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഇതു തന്നെ സംഭവിക്കാം. കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുമ്പോൾ ഏത് കക്ഷിലേക്ക് പോകണമെന്നത് ജനങ്ങൾ തിരുമാനിക്കും. സംസ്ഥാനത്തെ എല്ലാ ജാതിയിലും സമുദായത്തിലും പെട്ട ആളുകളിൽ നിന്ന് നിർദേശങ്ങൾ ലഭിക്കുന്നുണ്ട് ഇത് അനുസരിച്ചായിരിക്കും ഇനിയുള്ള നീക്കം. പൊതുജനങ്ങൾക്ക് ഒപ്പം പ്രവർത്തിച്ച് അവരുടെ അഭിപ്രായം സ്വീകരിച്ച് തീരുമാനങ്ങളിൽ എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​എ ഐ യു ഡി എഫ് ബിജെപിയുടെ ബി ടീമോ?

നേരത്തെ അസമിൽ മൂന്ന് ലോക്‌സഭാ സീറ്റുകൾ ആയിരുന്നു എ ഐ യു ഡി എഫ് നേടിയിരുന്നത്. ഇത്തവണ അത് അഞ്ച് സീറ്റുകൾ ആയി വർധിപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ബർഭുയ പ്രകടിപ്പിച്ചു. അതേസമയം എ ഐ യു ഡി എഫ് ബിജെപിയുടെ ബി ടീമായി മാറിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. എ ഐ യു ഡി എഫ് എംഎൽഎമാർക്ക് ബിജെപിക്കൊപ്പം നിൽക്കാമെന്ന അഭിപ്രായം ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞതായി അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ അഭിപ്രായ ആരോപിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്