ബറൂച്ച്: രാജസ്ഥാനിലെ അജ്മീർ ദർഗയിൽ 2007ലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളി സുരേഷ് നായർ അറസ്റ്റിൽ. ഗുജറാത്തിലെ ബറൂച്ചിൽവെച്ചാണ് തീവ്രവാദി വിരുദ്ധ സേന സുരേഷ് നായരെ അറസ്റ്റ് ചെയ്തതത്. സുരേഷിനെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിനുള്ള സാമഗ്രികൾ ഇയാളാണ് എത്തിച്ചതെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു.
ദർഗയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ മൂന്നുപേരാണ് ഉളിവിൽ പോയത്. കേസിൽ സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരെക്കൂടി പിടികൂടാനുണ്ട്.
സ്ഫോടനത്തിനു പിന്നിൽ ആർഎസ്എസ് നേതാവ് അസീമാനന്ദിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ആർഎസ്എസ് നേതാക്കളായ അസീമാനന്ദ്, സുനിൽ ജോഷി എന്നിവരാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ദേവേന്ദ്ര ഗുപ്ത മൊഴി നൽകിയിരുന്നു. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്നുകാണിച്ച് കോടതി അസീമാനന്ദയെ വെറുതേവിട്ടു.
2007 ഒക്ടോബർ 11ന് റംസാൻ മാസം നോമ്പുതുറ സമയത്താണ് സ്ഫോടനം നടന്നത്. 2010ൽ എടിഎസ് കുറ്റപത്രം സമർപ്പിക്കുകയും 2011ൽ എൻഐഎ കേസ് ഏറ്റെടുക്കുകയും ചെയ്തു.
ദർഗയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ മൂന്നുപേരാണ് ഉളിവിൽ പോയത്. കേസിൽ സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരെക്കൂടി പിടികൂടാനുണ്ട്.
സ്ഫോടനത്തിനു പിന്നിൽ ആർഎസ്എസ് നേതാവ് അസീമാനന്ദിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ആർഎസ്എസ് നേതാക്കളായ അസീമാനന്ദ്, സുനിൽ ജോഷി എന്നിവരാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ദേവേന്ദ്ര ഗുപ്ത മൊഴി നൽകിയിരുന്നു. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്നുകാണിച്ച് കോടതി അസീമാനന്ദയെ വെറുതേവിട്ടു.
2007 ഒക്ടോബർ 11ന് റംസാൻ മാസം നോമ്പുതുറ സമയത്താണ് സ്ഫോടനം നടന്നത്. 2010ൽ എടിഎസ് കുറ്റപത്രം സമർപ്പിക്കുകയും 2011ൽ എൻഐഎ കേസ് ഏറ്റെടുക്കുകയും ചെയ്തു.