ന്യൂഡൽഹി: കേരളത്തിന്റെ തീരപ്രദേശത്ത് കടൽ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എം പി എഎം ആരിഫ് ലോക്സഭയിൽ. തീരദേശവാസികൾ പൂർണ്ണമായും ആശ്രയിക്കുന്നത് കടലിനെയാണെന്നും അതിനാൽ കടൽഭിത്തി നിർമ്മിക്കുന്നത് അനിവാര്യമാണെന്നും ആരിഫ് പറഞ്ഞു.
കടൽ ക്ഷോഭം മൂലം തീരദേശ വാസികൾ ദുരിതം അനുഭവിക്കുകയാണ്. കേരള സർക്കാർ തീരദേശ വാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ശാശ്വത പരിഹാരമല്ലെന്നും അതിനാൽ കടൽഭിത്തി നിർമ്മിക്കുന്നത് അനിവാര്യമാണെന്നും ആരിഫ് വ്യക്തമാക്കി.
തന്റെ മണ്ഡലമായ ആലപ്പുഴയിൽ കടൽഭിത്തി നിർമ്മിക്കേണ്ടതുണ്ട്. അത് കേന്ദ്രഫണ്ടിലൂടെ മാത്രമേ ചെയ്യാൻ സാധിക്കൂ. അതിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ലോക് സഭയിലെ പ്രസംഗവേളയിൽ എ എം ആരിഫ് പറഞ്ഞു. ഇതു കൂടാതെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും ആരിഫ് പറഞ്ഞു.
ലോക്സഭയിൽ സിപിഎമ്മിന്റെ ചീഫ് വിപ്പായി തെരഞ്ഞെടുത്തത് എ എം ആരിഫിനെയാണ്. മൂന്ന് എംപിമാരുള്ള സിപിഎമ്മിന്റെ കേരളത്തിൽനിന്നുള്ള എംപിയാണ് ആരിഫ്.
കടൽ ക്ഷോഭം മൂലം തീരദേശ വാസികൾ ദുരിതം അനുഭവിക്കുകയാണ്. കേരള സർക്കാർ തീരദേശ വാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ശാശ്വത പരിഹാരമല്ലെന്നും അതിനാൽ കടൽഭിത്തി നിർമ്മിക്കുന്നത് അനിവാര്യമാണെന്നും ആരിഫ് വ്യക്തമാക്കി.
തന്റെ മണ്ഡലമായ ആലപ്പുഴയിൽ കടൽഭിത്തി നിർമ്മിക്കേണ്ടതുണ്ട്. അത് കേന്ദ്രഫണ്ടിലൂടെ മാത്രമേ ചെയ്യാൻ സാധിക്കൂ. അതിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ലോക് സഭയിലെ പ്രസംഗവേളയിൽ എ എം ആരിഫ് പറഞ്ഞു. ഇതു കൂടാതെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും ആരിഫ് പറഞ്ഞു.
ലോക്സഭയിൽ സിപിഎമ്മിന്റെ ചീഫ് വിപ്പായി തെരഞ്ഞെടുത്തത് എ എം ആരിഫിനെയാണ്. മൂന്ന് എംപിമാരുള്ള സിപിഎമ്മിന്റെ കേരളത്തിൽനിന്നുള്ള എംപിയാണ് ആരിഫ്.