ലഖ്നൗ: ഭാര്യ എന്നും കുളിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവാഹ ബന്ധം നിലനിർത്താൻ സഹായം തേടി ഭാര്യ വനിതാ സെല്ലിനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായത്. ക്വാർസി ഗ്രാമത്തിൽ നിന്നുള്ളയാളാണ് യുവതി. ചൗന്ദാസ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു വയസ് പ്രായമുള്ള കുഞ്ഞുണ്ട്. നിലവിൽ ദമ്പതികൾക്ക് അലിഗഡ് വനിതാ സെൽ കൗൺസിലിങ് നൽകി വരികയാണ്.
Also Read : രാജിയുടെ കാര്യം അറിയില്ലെന്ന് സതീശൻ; ആവശ്യം വന്നാൽ പ്രതികരിക്കുമെന്ന് സുധീരൻ
എല്ലാ ദിവസവും കുളിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് മുത്തലാഖ് നൽകിയെന്നാണ് യുവതിയുടെ പരാതി. അവരുടെ ദാമ്പത്യം തുടര്‍ന്നു പോകാൻ ദമ്പതികൾക്കും മാതാപിതാക്കൾക്കും കൗൺസിലിങ് നൽകി വരികയാണെന്ന് വനിതാ സെല്ലിലെ കൗൺസിലര്‍ പറഞ്ഞു.
വിവാഹ ബന്ധം തുടരാൻ താൽപര്യമുണ്ടെന്നും ഭര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞതായി കൗൺസിലര്‍ പറഞ്ഞു.
Also Read: 'ഫോൺ ചെയ്താൽ എടുക്കാത്ത മുല്ലപ്പള്ളിയെ വിളിക്കാറില്ല'; സുധീരൻ്റെ കത്ത് വായിച്ചില്ലെന്ന് സുധാകരൻ, പ്രതികരിച്ച് ഉമ്മൻ ചാണ്ടി
യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഭര്‍ത്താവ് കൗൺസിലിങ്ങിനിടെ ആവര്‍ത്തിച്ചു പറഞ്ഞു. എല്ലാ ദിവസവും കുളിക്കാത്ത ഭാര്യയിൽ നിന്നും വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് യുവാവ് അപേക്ഷ നൽകിയിട്ടുണ്ടെന്നും കൗൺസിലര്‍ പറഞ്ഞു.
കുളിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുമായി എല്ലാ ദിവസവും വഴക്കിടാറുണ്ടെന്ന് ഭര്‍ത്താവ് വനിതാ സെല്ലിന് നൽകിയ പരാതിയിൽ പറയുന്നു.
Also Read : 'അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു'; ഓവര്‍ സ്പീഡിന് മാത്രമല്ല സ്ലോ സ്പീഡിനും പിഴ ഈടാക്കേണ്ടി വരുമെന്ന് ദുബായ് ട്രാഫിക്
ചെറിയ പ്രശ്നമായതിനാൽ ഭര്‍ത്താവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് കൗൺസിലര്‍ പറഞ്ഞു. അവര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയാൽ അവരുടെ കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് യുവാവിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കൗൺസിലര്‍ വ്യക്തമാക്കി. നിലവിൽ ദാമ്പത്യം തുടരണോ വേണ്ടയോയെന്ന് ചിന്തിക്കാനുള്ള അവസരം ദമ്പതികൾക്ക് നൽകിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Also Read : രാജിയുടെ കാര്യം അറിയില്ലെന്ന് സതീശൻ; ആവശ്യം വന്നാൽ പ്രതികരിക്കുമെന്ന് സുധീരൻ
എല്ലാ ദിവസവും കുളിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് മുത്തലാഖ് നൽകിയെന്നാണ് യുവതിയുടെ പരാതി. അവരുടെ ദാമ്പത്യം തുടര്‍ന്നു പോകാൻ ദമ്പതികൾക്കും മാതാപിതാക്കൾക്കും കൗൺസിലിങ് നൽകി വരികയാണെന്ന് വനിതാ സെല്ലിലെ കൗൺസിലര്‍ പറഞ്ഞു.
വിവാഹ ബന്ധം തുടരാൻ താൽപര്യമുണ്ടെന്നും ഭര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞതായി കൗൺസിലര്‍ പറഞ്ഞു.
Also Read: 'ഫോൺ ചെയ്താൽ എടുക്കാത്ത മുല്ലപ്പള്ളിയെ വിളിക്കാറില്ല'; സുധീരൻ്റെ കത്ത് വായിച്ചില്ലെന്ന് സുധാകരൻ, പ്രതികരിച്ച് ഉമ്മൻ ചാണ്ടി
യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഭര്‍ത്താവ് കൗൺസിലിങ്ങിനിടെ ആവര്‍ത്തിച്ചു പറഞ്ഞു. എല്ലാ ദിവസവും കുളിക്കാത്ത ഭാര്യയിൽ നിന്നും വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് യുവാവ് അപേക്ഷ നൽകിയിട്ടുണ്ടെന്നും കൗൺസിലര്‍ പറഞ്ഞു.
കുളിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുമായി എല്ലാ ദിവസവും വഴക്കിടാറുണ്ടെന്ന് ഭര്‍ത്താവ് വനിതാ സെല്ലിന് നൽകിയ പരാതിയിൽ പറയുന്നു.
Also Read : 'അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു'; ഓവര്‍ സ്പീഡിന് മാത്രമല്ല സ്ലോ സ്പീഡിനും പിഴ ഈടാക്കേണ്ടി വരുമെന്ന് ദുബായ് ട്രാഫിക്
ചെറിയ പ്രശ്നമായതിനാൽ ഭര്‍ത്താവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് കൗൺസിലര്‍ പറഞ്ഞു. അവര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയാൽ അവരുടെ കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് യുവാവിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കൗൺസിലര്‍ വ്യക്തമാക്കി. നിലവിൽ ദാമ്പത്യം തുടരണോ വേണ്ടയോയെന്ന് ചിന്തിക്കാനുള്ള അവസരം ദമ്പതികൾക്ക് നൽകിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.