ആപ്പ്ജില്ല

ബിജെപി എംപിമാർ 5-7 തിയ്യതികളിൽ ലോക്സഭയിലും രാജ്യ സഭയിലും ഹാജരാകാൻ വിപ്പ്

ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നൽരുന്ന വകുപ്പുകളിന്മേൽ കേന്ദ്രസർക്കാർ നിർണ്ണായക തീരുമാനം കൈക്കൊള്ളാൻ പോകുകയാണെന്ന് അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് ഇരു സഭകളിലേയും ബിജെപി അംഗങ്ങൾക്ക് ബിജെപി വിപ്പ് നൽകിയിരിക്കുന്നത്.

Samayam Malayalam 4 Aug 2019, 5:15 pm
ന്യൂഡൽഹി: ജമ്മു കാശ്മീരിൽ അസാമാന്യ രീതിയിൽ സൈനിക വിന്യാസം നടക്കുന്നതിനിടെ എല്ലാ എംപിമാരോടും തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാജ്യ സഭയിലും ലോക്സഭയിലും ഹാജരാകണമെന്ന് ബിജെപി വിപ്പുനൽകി. കാശ്മീരിനുള്ള പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നിവയിന്മേൽ കേന്ദ്രസർക്കാർ നിർണ്ണായക തീരുമാനം കൈക്കൊള്ളാൻ പോകുകയാണെന്ന് അഭ്യൂഹം പരക്കുന്നതിനിടെയാണ് എല്ലാ എംപിമാരോടും ഇരു സഭകളിലും ഹാജരാകാൻ ബിജെപി വിപ്പ് നൽകിയിരിക്കുന്നത്.
Samayam Malayalam bjp


എന്താണ് ആർട്ടിക്കിൾ 35എ; ജമ്മു കാശ്മീരിൽ ഈ വകുപ്പിനെന്താണ് കാര്യം?

അതേസമയം, ജമ്മു കാശ്മീരിന്റെ ഭരണഘടനാപരമായ അധികാരങ്ങളിൽ എന്തെങ്കിലും മാറ്റം സംഭവിക്കാൻ പോകുന്നുണ്ടോയെന്ന് മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗവർണർ സത്യപാൽ മാലിക്കിനോട് ആരാഞ്ഞു. എന്നാൽ ഈ വകുപ്പുകൾ സംരക്ഷിക്കുമെന്ന് അദ്ദേഹത്തിന് ഗവർണർ ഉറപ്പു നൽകി. സുരക്ഷാപരമായ കാര്യങ്ങളാലാണ് സൈനിക വിന്യാസം എന്നാണ് ഗവർണർ നൽകിയ വിശദീകരണം.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി; എന്താണ് ആർട്ടിക്കിൾ 370?

കൂടാതെ, ജമ്മു കാശ്മീരിലെ ക്രിക്കറ്റർമാരോട് സംസ്ഥാനം വിട്ടുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജമ്മു കാശ്മീർ ക്രിക്കറ്റ് ടീം അംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവർ അടക്കം നൂറോളം പേരോടാണ് സംസ്ഥാനം വിടാൻ നിർദ്ദേശിച്ചിട്ടുള്ളത്. മുൻ ക്രിക്കറ്റർ ഇർഫാൻ പഠാനും നിർദ്ദേശം ലഭിച്ചവരിൽ പെടുന്നു.

കശ്മീരിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; കേന്ദ്രത്തിനെതിരെ മെഹബൂബ മുഫ്തി

നിലവിൽ കശ്മീർ ടീം അംഗവും ഉപദേശകനുമാണ് പഠാൻ. ടീം പരിശീലകൻ മിലാപ് മേവാദ, ട്രെയിനർ സുദർശൻ വിപി എന്നിവരും കൂട്ടത്തിൽ പെടുന്നു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഞായറാഴ്ചതന്നെ സംഘം കാശ്മീർ താഴ്വരയിൽനിന്നും തിരിക്കും. ജമ്മു കശ്മീർ ടീമിൻെറ പ്രാദേശിക സീസണിനെ ഇത് ബാധിക്കും. ആഗസ്ത് 17ന് ദുലീപ് ട്രോഫിയിൽ കശ്മീർ ടീം പങ്കെടുക്കേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്