ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹിയിൽ സർവകക്ഷിയോഗം ചേരും. ആഭയന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പാർലമെന്റിലെ ലൈബ്രറി ഹോളിൽ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. അതിനിടെ, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി സഹായം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കശ്മീർ സന്ദർശിച്ച ശേഷം മാധ്യമപ്രവര്‍ത്തരോട് വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും നാം ഒന്നിച്ച് നിൽക്കേണ്ട സമയമാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ പ്രതികരിച്ചിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിൽ ഖേദിക്കുന്നു. കശ്മീരിലെ യുവാക്കളുടെ ഭാവികൊണ്ടാണ് ഭീകരര്‍ കളിക്കുന്നത്. ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്ക് സുരക്ഷ നൽകുന്ന കാര്യം പുനരാലോചിക്കാൻ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് സർവകക്ഷി യോഗം ചേരുന്നത്. സർജിക്കൽ സ്ട്രൈക്ക് കഴിഞ്ഞ ശേഷം 2016ലാണ് ഇതിന് മുൻപ് സർവകക്ഷിയോഗം ചേർന്നത്. മിന്നലാക്രമണം എന്തിന് നടത്തിയെന്ന് വിശദീകരിക്കാനായിരുന്നു അന്ന് യോഗം ചേർന്നത്. തീവ്രവാദം അടിച്ചൊതുക്കുന്നതിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനൊപ്പമാണെന്ന് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിൽ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്,എധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവർ പങ്കെടുത്തു.
നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് സർവകക്ഷി യോഗം ചേരുന്നത്. സർജിക്കൽ സ്ട്രൈക്ക് കഴിഞ്ഞ ശേഷം 2016ലാണ് ഇതിന് മുൻപ് സർവകക്ഷിയോഗം ചേർന്നത്. മിന്നലാക്രമണം എന്തിന് നടത്തിയെന്ന് വിശദീകരിക്കാനായിരുന്നു അന്ന് യോഗം ചേർന്നത്. തീവ്രവാദം അടിച്ചൊതുക്കുന്നതിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനൊപ്പമാണെന്ന് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിൽ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്,എധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവർ പങ്കെടുത്തു.