ലഖ്നൗ: യുപിയിലെ ഝാൻസിയിൽ മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ ട്രെയിനിൽ വെച്ച് അധിക്ഷേപിച്ച സംഭവത്തിൽ പ്രതികള്‍ക്ക് ജാമ്യം. എബിവിപി പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രതികള്‍ക്ക് ഝാൻസി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം ലഭിച്ചതോടെ മൂന്ന് പ്രതികളും ഇന്നലെ വൈകുന്നേരത്തോടെ ജയിൽ മോചിതരായി. ഡൽഹിയിൽ നിന്ന് ഒറീസയിലേയ്ക്കുള്ള യാത്രയ്ക്കിടെ മാര്‍ച്ച് 19നായിരുന്നു രണ്ട് കന്യാസ്ത്രീകളും രണ്ട് സന്യാസാര്‍ഥികളും അടങ്ങുന്ന സംഘം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്. കന്യാസ്ത്രീകള്‍ രണ്ടുപേരും സഭാവസ്ത്രത്തിൽ ആയിരുന്നെങ്കിലും മറ്റു രണ്ട് പേരും സാധാരണ വസ്ത്രം ധരിച്ചായിരുന്നു ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. എന്നാൽ യാത്രയ്ക്കിടെ ട്രെയിനിൽ കയറിയ ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇവര്‍ പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ട്രെയിനിനുള്ളിൽ ബഹളം വെക്കുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെ ഏപ്രിൽ രണ്ടിന് പ്രതികളെ അറസ്റ്റഅ ചെയ്യുകയായിരുന്നു.
Also Read: 'അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ'; മകനെതിരായ ഭീഷണിക്ക് മറുപടിയുമായി ലീഗ് നേതാവ് സുഹ്റ
കേസിൽ ജാമ്യം ലഭിച്ചെങ്കിലും പ്രതികളെ വിചാരണ നടപടികള്‍ തുടരുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. എബിവിപി പ്രവര്‍ത്തകനായ അജയ് ശങ്കര്‍ തിവാരി, രാഷ്ട്രീയ ഭക്ത് സംഘടൻ അധ്യക്ഷൻ ആചാരി അര്‍ജാരിയ, ഹിന്ദു ജാഗ്രൺ മഞ്ച് സെക്രട്ടറി പുര്‍ഗേഷ് അമാരിയ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ഓറീസയിലെ റൂര്‍ക്കലയിലേയ്ക്കുള്ള യാത്രയ്ക്കിടെ ഉത്കൽ എക്സ്പ്രസിൽ നിന്ന് നാലു കന്യാസ്ത്രീകളെയും ഇറക്കി വിട്ടെന്നാണ് ആരോപണം. കന്യാസ്ത്രീകള്‍ തങ്ങളുടെ തിരിച്ചറിയൽ രേഖകള്‍ അടക്കം കാണിച്ചെങ്കിലും പ്രതികള്‍ അംഗീകരിച്ചില്ല. സംഭവത്തിൽ യുപി പോലീസിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ പോകുകയാണെന്ന ആരോപണം പിന്നീട് തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
Also Read: മലപ്പുറത്ത് സിപിഎം-കോൺഗ്രസ് സംഘർഷം; ഇരു കൂട്ടർക്കും പരിക്ക്
സംഭവത്തിൽ കെസിബിസി അടക്കം പ്രതിഷേധവുമായി രംഗത്തു വന്നതിനു പിന്നാലെ കര്‍ശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. സംഭവത്തിൽ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു അമിത് ഷായുടെ മറുപടി. തുടര്‍ന്ന് ലഖ്നൗ പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന് സിആര്‍പിസി 151-ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും കേസിൽ ജാമ്യം അനുവദിക്കുന്നതായും സിറ്റി മജിസ്ട്രേറ്റ് വ്യക്തമാക്കി. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: 'അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ'; മകനെതിരായ ഭീഷണിക്ക് മറുപടിയുമായി ലീഗ് നേതാവ് സുഹ്റ
കേസിൽ ജാമ്യം ലഭിച്ചെങ്കിലും പ്രതികളെ വിചാരണ നടപടികള്‍ തുടരുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. എബിവിപി പ്രവര്‍ത്തകനായ അജയ് ശങ്കര്‍ തിവാരി, രാഷ്ട്രീയ ഭക്ത് സംഘടൻ അധ്യക്ഷൻ ആചാരി അര്‍ജാരിയ, ഹിന്ദു ജാഗ്രൺ മഞ്ച് സെക്രട്ടറി പുര്‍ഗേഷ് അമാരിയ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ഓറീസയിലെ റൂര്‍ക്കലയിലേയ്ക്കുള്ള യാത്രയ്ക്കിടെ ഉത്കൽ എക്സ്പ്രസിൽ നിന്ന് നാലു കന്യാസ്ത്രീകളെയും ഇറക്കി വിട്ടെന്നാണ് ആരോപണം. കന്യാസ്ത്രീകള്‍ തങ്ങളുടെ തിരിച്ചറിയൽ രേഖകള്‍ അടക്കം കാണിച്ചെങ്കിലും പ്രതികള്‍ അംഗീകരിച്ചില്ല. സംഭവത്തിൽ യുപി പോലീസിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ പോകുകയാണെന്ന ആരോപണം പിന്നീട് തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
Also Read: മലപ്പുറത്ത് സിപിഎം-കോൺഗ്രസ് സംഘർഷം; ഇരു കൂട്ടർക്കും പരിക്ക്
സംഭവത്തിൽ കെസിബിസി അടക്കം പ്രതിഷേധവുമായി രംഗത്തു വന്നതിനു പിന്നാലെ കര്‍ശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. സംഭവത്തിൽ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു അമിത് ഷായുടെ മറുപടി. തുടര്‍ന്ന് ലഖ്നൗ പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന് സിആര്‍പിസി 151-ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും കേസിൽ ജാമ്യം അനുവദിക്കുന്നതായും സിറ്റി മജിസ്ട്രേറ്റ് വ്യക്തമാക്കി. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.