ആപ്പ്ജില്ല

കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന് ഹര്‍ജി നല്‍കിയാള്‍ക്ക് 25000 പിഴ

പ്രശസ്തിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

Samayam Malayalam 6 Sept 2020, 3:43 pm
അലഹാബാദ്: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും സിപിഐ നേതാവുമായ കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. വാരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ് ഇത്തരത്തില്‍ ഒരു ആവശ്യവുമായി കോടതിയെ സമീപിച്ചത്. പ്രശസ്തിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
Samayam Malayalam Kanhaiya Kumar
കനയ്യ കുമാർ


Also Read : തൊഴിൽ നഷ്ടം, ശമ്പളകട്ട്: കൊവിഡിന്റെ രണ്ടാം വരവിൽ പ്രവാസികള്‍ ആശങ്കയിൽ

അതിന് പുറമെ, കോവിഡ് 19 മഹാമാരിക്കിടെ ഉള്ള പ്രതിസന്ധിക്കിടയിൽ പ്രവര്‍ത്തിക്കുന്ന കോടതിയുടെ വിലയേറിയ സമയം കളഞ്ഞതിന് ഹർജിക്കാരനെ വിമര്‍ശിക്കുകയും ചെയ്തു. കോടതിസമയം പാഴാക്കിയതിന് ഹര്‍ജിക്കാരനോട് 25,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

ഹര്‍ജിക്കാരനായ മിശ്രയുടെ അഭിഭാഷകനായ ശൈലേഷ് കുമാര്‍ ത്രിപാഠി ഇന്ത്യന്‍ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് വാദിച്ചത്. ഒരു വ്യക്തിയുടെ പൗരത്വം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കാവുന്ന സാഹര്യങ്ങളാണ് ഇതിൽ പറയുന്നത്.

Also Read : ഇന്ത്യയിൽ ഒറ്റദിവസം 70,000 രോഗമുക്തി; കേസുകള്‍ ഉയരുന്നതിനിടെയും ആശ്വാസം ഈ കണക്കുകള്‍

1955ലെ ഇന്ത്യൻ പൗരത്വ നിയമം സെക്ഷന്‍‍ 10ല്‍ പറയുന്നത് പ്രകാരം പ്രവൃത്തിയിലുടെയോ സംസാരത്തിലൂടെയോ ഭരണഘടനയോടുള്ള വഞ്ചന, വഞ്ചനയിലൂടെ പൗരത്വം നേടല്‍, യുദ്ധ സമയത്ത് ഭരണകൂടത്തിനെതിരെ ശത്രുക്കളുമായി ബന്ധപ്പെടല്‍ തുടങ്ങിയ കാര്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ പൗരത്വം പൊതുനന്മയ്ക്ക് വിരുദ്ധമാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഈ വകുപ്പ് പ്രയോഗിക്കാനാകൂ.

Also Read : ചുഴലിക്കാറ്റ് നാശം വിതച്ച ഉത്തര കൊറിയൻ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കിം ജോങ് ഉൻ; പുനരധിവാസ പരിപാടികളെക്കുറിച്ച് ചര്‍ച്ച

2016ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് കേന്ദ്ര സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ നടപടി എടുത്തില്ലെന്ന് ആരോപിച്ചാണ് പൗരത്വം റദ്ദാക്കണമെന്ന് വിചിത്ര ആവശ്യവുമായി ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്